ആള്‍വാര്‍: ഭര്‍ത്താവ് വീരമൃത്യു വരിച്ചതിന്റെ ദു:ഖത്തിലാണ് അഞ്ജു സികര്‍വാര്‍. പക്ഷെ രാജ്യത്തിനു വേണ്ടി ജീവന് ബലിയര്‍പ്പിച്ച സൈനികനെയോര്ത്ത് അഞ്ജുവിന് അഭിമാനമേയുള്ളൂ. മകനെയും സൈനികനാക്കും. അവര്‍ പറയുന്നു.
കശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച 26 വയസുള്ള രാഘവേന്ദ്ര സിങ്ങിന്റെ ഭാര്യയാണ് അഞ്ജു. മകന് ഇപ്പോള്‍ അഞ്ചു മാസം മാത്രമാണ്. അവനെ വളര്‍ത്തി വലുതാക്കി കരസേനയില്‍ ചേര്‍ക്കും. അഞ്ജു പറയുന്നു.
ഗാദി ജാഫര്‍ ഗ്രാമത്തിലെ ജനങ്ങളും ജവാന്റെ ഭൗതിക ശരീരം ഒരു നോക്കു കാണാന്‍ കാത്തിരിക്കുകയാണ്. താനും രാജ്യത്തിന് വേണ്ടി പോരാടാനായി കരസേനയില്‍ ചേരാന്‍ തയ്യാറാണെന്ന് 24 വയസ്സുകാരിയായ അഞ്ജു പറയുന്നു. ഭര്‍ത്താവിന്റെ മരണ വിവരമറിഞ്ഞപ്പോള്‍ ആദ്യം തളര്‍ന്നെങ്കിലും ഇപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് അഭിമാനം തോന്നുന്നുവെന്നും അവര്‍ പറഞ്ഞു.
രാഘവേന്ദ്ര മരിക്കുന്നതിന് 10 മണിക്കൂര്‍ മുമ്പ് ഫോണ്‍ വിളിച്ചിരുന്നുവെന്ന് അച്ഛന് രാം ഗോപാല്‍ പരിഹാര്‍ പറയുന്നു. താന്‍ തിരിച്ചെത്തുമെന്ന് അമ്മ ഇന്ദിരാദേവിക്ക് ഉറപ്പ് നല്‍കിയിരുന്നെന്നും രാംഗോപാല്‍ പറയുന്നു. രാഘവേന്ദ്രന്റെ മൂത്ത ജ്യേഷ്ഠനായ പര്വേന്ദ്രസിങ് കരസേനയിലെ ഉദ്യോഗസ്ഥനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: