ഹവാന: അന്തരിച്ച ക്യൂബന്‍ നേതാവ് ഫിദല്‍ കാസ്ട്രോയുടെ ഭൗതികശരീരമടങ്ങിയ ശവപേടകം സാന്റാക്ലാരയിലെ ചെഗുവേര മ്യൂസിയത്തില്‍ സൂക്ഷിക്കും. ഫിദല്‍ കാസ്ട്രോയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നാലുദിവസം കൊണ്ടാണ് കിഴക്കന്‍ നഗരമായ സാന്റിയാഗോയില്‍ എത്തിച്ചേര്‍ന്നത്.
ക്യൂബന്‍ വിപ്ലവത്തിനു തുടക്കംകുറിച്ച സാന്തിയാഗോയിലെ സെമിത്തേരിയില്‍ ഭൗതികശരീരം അടക്കം ചെയ്യുന്നതോടെ ചടങ്ങുകള്‍ അവസാനിക്കും.
19-ാം നൂറ്റാണ്ടിലെ ക്യൂബന്‍ സ്വാതന്ത്ര്യപ്പോരാളിയായിരുന്ന ഹൊസെ മാര്‍ട്ടിയുടെ ഭൗതികാവശിഷ്ടങ്ങളും ഇവിടെയാണ് അടക്കം ചെയ്തിട്ടുള്ളത്.
പ്രിയനേതാവിന്റെ മരണത്തില്‍ ക്യൂബയില്‍ ഒമ്പതു ദിവസത്തെ ദുഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സൈനിക ഏകാധിപതിയായിരുന്ന ബാറ്റിസ്റ്റയെ അട്ടിമറിക്കാന്‍ കാസ്ട്രോയും ചെഗുവേരയും ക്യൂബയിലെത്തിയ പാതയിലൂടെയാണ് യാത്ര കടന്നുപോയത്.
കാസ്ട്രോയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ആയിരക്കണക്കാനാളുകളാണ് തടിച്ചുകൂടിയത്.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് ഭരണത്തലവന്മാരും വിവിധ ലോകനേതാക്കളും ഫിദലിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: