ശബരിമല: വികസനത്തിന്റെ ഭാഗമായി സന്നിധാനത്തും പരിസരപ്രദേശത്തും നടപ്പിലാക്കുന്ന 78 കോടി മുതല്‍മുടക്കുള്ള വിവിധ പദ്ധതികളുടെ രൂപരേഖ ഉന്നതാധികാരസമിതിയുടെ പരിഗണനയ്ക്കു സമര്‍പ്പിച്ചു. മാസ്റ്റര്‍പ്ലാന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം ദേവസ്വം മരാമത്ത് വിഭാഗമാണ് രൂപരേഖ സമര്‍പ്പിച്ചത്.
പ്ലാസ്റ്റിക് ശേഖരിച്ച് പമ്പയില്‍ എത്തിക്കുന്നതിനും സന്നിധാനത്ത് മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റിനായും 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സന്നിധാനത്തെ കെട്ടിങ്ങള്‍ക്ക് മുകളില്‍ 2 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനും പോലീസ് ബാരക്കിന് സമീപം ടോയ്ലറ്റ് കോംപ്ലക്സ് നിര്‍മ്മിക്കുന്നതിനും 9 കോടി രൂപ വീതമുള്ള രൂപരേഖയാണ് സമര്‍പ്പിച്ചിട്ടുള്ളത്.
ഭസ്മക്കുളം പുതുക്കി പണിയാന്‍ 8 കോടി, സന്നിധാനത്ത് ശര്‍ക്കര ഗോഡൗണിന് 6 കോടി, സന്നിധാനത്തിന് ചുറ്റിനും റോഡ് നിര്‍മ്മിക്കാന്‍ 3 കോടി, സ്വാമി അയ്യപ്പന് റോഡ് നവീകരിക്കുന്നതിന് 5 കോടി, പാണ്ടിത്താവളത്ത് വിരിപ്പന്തല്‍ നിര്‍മ്മിക്കാന്‍ 9 കോടി, പ്രസാദ വിതരണ കേന്ദ്രത്തിന് 5 കോടി,സന്നിധാനത്തെ മലിനജലം ശുദ്ധീകരിച്ച് ടോയ്ലറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പദ്ധതിക്ക് 2 കോടി,മലിനജലം ശുദ്ധീകരിച്ച് ടോയ്ലറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പദ്ധതിക്ക് 2 കോടി, ബെയ്ലി പാലത്തിന് സമീപം സ്ഥിരം തടയിണ നിര്‍മ്മിക്കുന്നതിനും ശുദ്ധീകരിച്ച വെള്ളം ടോയ്ലറ്റിലേക്ക് എത്തിക്കുന്നതിനുള്ള പ്ലാന്റിനുമായി മൂന്ന് കോടി, ദിനംപ്രതി 5 ടണ്‍ ഉത്പാദനശേഷിയുള്ള ബയോഗ്യാസ് പ്ലാന്റ് പദ്ധതിക്ക് 3 കോടി, അരവണയും അപ്പവും പ്ലാന്റില്‍നിന്നു വിതരണ കൗണ്ടറിലേക്ക് കൊണ്ടുപോകുന്നതിന് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന 50 ബഗീസ് വാങ്ങുന്നതിന് 2.5 കോടി, ചന്ദ്രാനന്ദന്‍ റോഡിലും പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പന് റോഡിലും എല്‍ഇഡി ലൈറ്റുകളും സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ ഇരിപ്പിടങ്ങളും നിര്‍മ്മിക്കാന്‍ 2 കോടി, കുന്നാറില്‍നിന്നു വരുന്ന വെള്ളം സംംഭരിച്ച് സൂക്ഷിക്കാന്‍ പാണ്ടിത്താവളത്ത് 50 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ ടാങ്ക് നിര്‍മ്മിക്കാന്‍ 6 കോടി, സ്വാമി അയ്യപ്പന് റോഡില്‍ ബയോടോയ്ലറ്റുകള്‍ക്ക് 50 ലക്ഷം എന്നിങ്ങനെയുള്ള വിവിധപദ്ധതികള്ക്കാണ് രൂപരേഖ സമര്‍പ്പിച്ചിട്ടുള്ളത്.
വിശ്രമപന്തലുകള്‍ നിര്‍മ്മിക്കുന്നതിന് വനംവകുപ്പ് തടസ്സമുണ്ടാക്കുന്ന ഭാഗങ്ങളില്‍ മരംവച്ച് പിടിപ്പിക്കാനും 5 കോടിയുടെ പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: