പൊന്‍കുന്നം: കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന് എല്‍.ഡി. ക്ലാര്‍ക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വിജ്ഞാപനം ഇറക്കിയത് നിലവിലുള്ള റാങ്ക്ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികളെ ആശങ്കയിലാക്കി. നിലവിലെ എല്‍ഡി. ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റിന് 2018 മാര്‍ച്ച് 31 വരെ കാലാവധിയുള്ളപ്പോഴാണ് പിഎസ്സി പുതിയ തസ്തികയിലേക്ക് വീണ്ടും പരീക്ഷ നടത്താന്‍ തയ്യാര്‍ എടുക്കുന്നത്.
എല്‍ഡിസി തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്ന് വര്‍ഷമാണ്. 2015 മാര്‍ച്ച് 31നാണ് ഇപ്പോഴുള്ള ലിസ്റ്റ് നിലവില്‍ വന്നത്. ഈ ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ ഇനിയും ഒന്നര വര്‍ഷം കൂടിയുണ്ട്. ഈ സാഹചര്യത്തിലാണ് പിഎസ്സി ധൃതിപിടിച്ച് അടുത്ത പരീക്ഷയ്ക്കുള്ള നടപടികള്‍ ആരംഭിച്ചത്.
നിലവിലെ റാങ്ക് ലിസ്റ്റില്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ഒഴികയുള്ള ജില്ലകളില്‍ 300ല്‍ താഴെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് നിയമനം നടന്നത്. ഓരോ ജില്ലയിലും 1500-ല്‍ അധികം ഉദ്യോഗാര്‍ത്ഥികള്‍ പ്രധാന പട്ടികയില്‍ ഉണ്ട്.
ഉപപട്ടികയിലുള്ളവരുടെ എണ്ണം ഇതിനു പുറമേയാണ്. അടുത്ത ഒന്നര വര്‍ഷത്തേക്ക് ഈ ലിസ്റ്റില്‍ നിയമനം നടത്തുന്നതിനുള്ള ഒഴിവുകള്‍ അതാതു ജില്ലകളില്‍ ഉണ്ടാകുന്നതിന് സാദ്ധ്യതയില്ല.
ഈ സാഹചര്യത്തില്‍, നിലവിലുള്ള ലിസ്റ്റിന് ഒന്നര വര്ഷത്തേകൂടി സാധുതയുള്ളപ്പോള്‍, പി.എസ്.സി. പുതിയ പരീക്ഷക്ക് ഒരുങ്ങുന്നതാണ് റാങ്ക്ലിസ്റ്റിലുള്ളവരെ കഷ്ടത്തിലാക്കുന്നത്. ധൃതിപിടിച്ച് പുതിയ പരീക്ഷക്ക് ഒരുങ്ങുന്നത് നിലവിലുള്ള ലിസ്റ്റിന്റെ സാധുത തന്നെ ചോദ്യം ചെയ്യാന്‍ ഇടയാക്കുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ഭയപ്പെടുന്നു.
കഴിഞ്ഞ സര്‍ക്കാര്‍ അന്ന് നിലവിലുണ്ടായിരുന്ന ലിസ്റ്റിന്റെ കാലാവധി 13 തവണ നീട്ടി നല്‍കിയിരുന്നു. ഇപ്പോള്‍ പുതിയ എല്‍.ഡി. ക്ലാര്‍ക്ക് തസ്തികയ്ക്ക് പരീക്ഷ നടത്താന്‍ ഒരുങ്ങുന്നത് ഉദ്യോഗാര്‍ത്ഥികളുടെ ഭാവി ചേദ്യം ചെയ്യുന്നതിന് ഒപ്പം സര്‍ക്കാരിന് വന്‍സാമ്പത്തിക നഷ്ടം ഉണ്ടാക്കിവെക്കുമെന്നും വിമര്‍ശനം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: