തിരുവനന്തപുരം: നാലുപതിറ്റാണ്ട് സംഘത്തിനായി പ്രവര്‍ത്തിച്ച തനിക്ക് അര മണിക്കൂര്‍ നേരത്തേയ്ക്ക് തെറ്റുപറ്റിയെന്ന് കണ്ണൂര്‍ മുന്‍ വിഭാഗ് പ്രചാരകും ഹിന്ദു ഐക്യവേദി സെക്രട്ടറിയുമായിരുന്ന ജി. പത്മകുമാര്‍. നാലുദിവസം മുമ്പ് സിപിഎമ്മില്‍ പ്രവര്‍ത്തിക്കുമെന്ന് പത്മകുമാര്‍ പറഞ്ഞിരുന്നു. ഇന്നലെ കെ.റ്റി. ജയകൃഷ്ണന് മാസ്റ്റര്‍ അനുസ്മരണത്തില്‍ പങ്കെടുത്താണ് തെറ്റ് ഏറ്റുപറഞ്ഞത്.
സംഘ പ്രവര്‍ത്തകരോടെല്ലാം ക്ഷമ ചോദിച്ച പത്മകുമാര്‍ സിപിഎമ്മില്‍ ചേര്‍ന്നു എന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് നല്കിയ പത്രക്കുറിപ്പിലെ അഭിപ്രായങ്ങള്‍ തന്റേതല്ലായിരുന്നു എന്നും വ്യക്തമാക്കി.
ഐഎസ് ഭീകരര്ക്കിടയില്പ്പെട്ട ദേശീയവാദിയുടെ അനുഭവമായിരുന്നു തനിക്ക് സിപിഎമ്മില്‍ ഉണ്ടായത്. ഭാരതത്തിലെ ഏക പ്രതീക്ഷയുള്ള പ്രസ്ഥാനം ആര്‍എസ്എസ് ആണെന്ന കാര്യത്തില്‍ ഒരിക്കലും സംശയമുണ്ടായിരുന്നില്ല. പത്മകുമാര്‍ പറഞ്ഞു.
സിപിഎമ്മില്‍ ചേരാന്‍ പത്മകുമാര്‍ താല്പര്യം പ്രകടിപ്പിച്ചത് വലിയ സംഭവമായി ചിത്രീകരിച്ചിരുന്നു. തിരുവനന്തപുരത്തുനിന്ന് നൂറു കണക്കിന് ആര്‍എസ്എസുകാര്‍ പാര്‍ട്ടിയിലേക്ക് ഉടന്‍ വരുമെന്നും പ്രചരിപ്പിച്ചു. അതിനേറ്റ തിരിച്ചടികൂടിയാണ് കുറ്റം ഏറ്റുപറഞ്ഞുകൊണ്ടുള്ള പത്മകുമാറിന്റെ പ്രസംഗം. ഡിവൈഎഫ്ഐ ഔദ്യോഗിക ഭാരവാഹികള്‍ ഉള്‍പ്പെടെ 20 പേര് ചടങ്ങില്‍ വെച്ച് ബിജെപിയില്‍ ചേര്‍ന്നത് സിപിഎമ്മിന് കൂടുതല്‍ ഇരുട്ടടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: