പാനൂര്‍: പാനൂരിന്റെ വികസനപാതയ്ക്കു വഴിയൊരുക്കിയ കര്‍മ്മയോഗിയ്ക്ക് ഇന്നു നാട് പ്രണാമമര്‍പ്പിക്കും. ബിജെപി പെരിങ്ങളം മണ്ഡലം ട്രഷറര്‍ ആയി ചുമതല വഹിച്ചു കൊണ്ടിരിക്കെ സിപിഎം അക്രമികള്‍ കൊലപ്പെടുത്തിയ പുളിഞ്ഞോളി ബാലന്റെ 17ാം ബലിദാനദിനമാണ് ഇന്ന്. വന്ദ്യവയോധികനായ പുളിഞ്ഞോളി ബാലനെ സിപിഎം സംഘം വീട്ടില്‍ കയറി വെട്ടികൊല്ലുകയായിരുന്നു. തികച്ചും ആസൂത്രിതമായിരുന്നു കൊലപാതകം.സിപിഎമ്മിന്റെ കൊളളരുതായ്മകള്‍ക്കെതിരെ ശക്തമായ നിയമപോരാട്ടം നടത്തി വിജയംവരിച്ച പുളിഞ്ഞോളി ബാലനെ വകവരുത്താന്‍ അവസരം കാത്തുനിന്നവര്‍ കെ.ടി.ജയകൃഷ്ണന്മാസ്റ്ററുടെ മൃതദേഹം കണ്ട് വീട്ടിലെത്തി വിശ്രമിക്കുകയായിരുന്ന ഇദ്ദേഹത്തെ വെട്ടികൊല്ലുകയായിരുന്നു. പാനൂരും, പ്രാന്തപ്രദേശങ്ങളിലും സംഘാദര്‍ശം വളര്‍ത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വലുതായിരുന്നു. പാനൂര്‍ ബസ്റ്റാന്റ്, ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം തുടങ്ങിയ ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഇടപ്പെടല്‍ രാഷ്ട്രീയഭേദമന്യേ ഏവരും പ്രശംസിച്ചതാണ്. ഓരോ കാര്യങ്ങളിലും ജനകീയമുഖമായി മാറിയ പുളിഞ്ഞോളി ബാലന് ഇന്നും നാടിന്റെ ഓര്‍മ്മയില്‍ പ്രോജ്ജ്വലിച്ചു നില്ക്കുന്നു. പുതുതലമുറയ്ക്കു പൊതുപ്രവര്‍ത്തനം എങ്ങിനെയായിരിക്കണമെന്ന മാതൃകയായി സ്വീകരിക്കാവുന്ന വ്യക്തിത്വം. ഇന്നു കാലത്ത് 8ന് പാനൂരിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും, തുടര്‍ന്ന് അനുസ്മരണസാംഘിക്കും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: