കരിവെള്ളൂര്‍: കരിവെള്ളൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ 2017 ജനുവരി 7 മുതല്‍ 12 വരെ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന്റെ സുപ്രധാന ചടങ്ങായ കളിയാട്ടം ഏല്‍പ്പിക്കല്‍ ചടങ്ങ് നടന്നു. കളിയാട്ടം അഭംഗുരമായി നടത്തുതിനായുള്ള മൂലധനം ക്ഷേത്രം കോയ്മയെ ഭഗവതി കിഴിയായി നല്കുന്ന പ്രധാനമായ ചടങ്ങാണിത്. വങ്ങാട്ട് തറവാട്ടുകാര്‍ക്കാണ് കിഴി ഏറ്റുവാങ്ങാനുള്ള അവകാശം. മൂലഭണ്ഡാരത്തില് നിന്നും, ഭക്തജനങ്ങള്‍ കാണിക്കയായി സമര്‍പ്പിച്ച സംഖ്യയും ചേര്‍ത്താണ് കിഴി നല്‍കുന്നത്. വാരിയാലും കോരിയാലും തീരാത്ത, ദേവിയുടെ അനുഗ്രഹാശിസ്സാണ് കിഴിയുടെ സവിശേഷതയായി ഭക്തര്‍ കാണുന്നത്. വങ്ങാട്ട് തറവാട്ടംഗവും സംഘാടകസമിതി ചെയര്‍മാനുമായ ഡോ. സി.കെ.ജയകൃഷ്ണന് നമ്പ്യാര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ക്ഷേത്രാഗംങ്ങളില് നിന്നുമുള്ള എ.ബാലകൃഷ്ണന് ക്ഷേത്രം കാരണവരായി ആചാരപ്പെട്ടു. നാളെ രാവിലെ 11.30നും 12.30നും മദ്ധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ നിലംപണി ചടങ്ങ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: