കോഴിക്കോട്: സിന്ധു നദീതട സംസ്കാരം മാത്രമല്ല അതിലും പഴക്കമുള്ള സരസ്വതീ നദീതട സംസ്കാരവും ഭാരതം തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്ന് ഭാരതീയ വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന് പറഞ്ഞു. പന്തീരാങ്കാവില്‍ ഗണേശസാധനാ കേന്ദ്രം സംഘടിപ്പിച്ച ശ്രീ മംഗളസഹസ്രചണ്ഡീമഹായാഗത്തിന്റെ രണ്ടാം ദിനത്തിലെ സാംസ്കാരിക സദസ്സില്‍ ആരാധന വൈവിധ്യവും, ഭാരതീയ സംസ്കാരവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാക്സ് മുള്ളര്‍ ഭാരത സംസ്കാരം മുവ്വായിരം കൊല്ലം പഴക്കമുള്ളതാണെന്ന് കണ്ടെത്തി എന്നാല്‍ ഹാരപ്പന്‍ മെസൊപ്പൊട്ടോമിയന്‍ സംസ്കാരത്തിന്റെ കണ്ടെത്തലിലുടെ ഭാരത സംസ്കാരത്തിന് അയ്യായിരം വര്‍ഷം പഴക്കമുണ്ടെന്ന് പറയുന്നു. എന്നാല്‍ പിന്നീട് ചരിത്രകാരന്മാരും ഗവേഷകരും കണ്ടെത്തി ഭാരത പുരാണ ഇതിഹാസങ്ങളില്‍ പറയുന്ന സരസ്വതീ നദീ അനേകയിടങ്ങളില് മണ്ണിനടിയിലൂടെ ഒഴുകുന്നുണ്ടെന്ന് 1988 ല്‍ വാജ്പേയ് ഗവണ്മെന്റ് ഡോ. കല്ല്യാണരാമന്റെ നേതൃത്വത്തില്‍ നദിയെ തിരിച്ചുകൊണ്ടുവരാനായി സരസ്വതി ഹെറിറ്റേജ് പദ്ധതി ആരംഭിച്ചുവെങ്കിലും പിന്നീട് വന്ന കോണ്‍ഗ്രസ്സ് ഗവണ്മെന്റ് പദ്ധതി അട്ടിമറിച്ചു. മണലാരണ്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന നമ്മുടെ രാജ്യത്ത് സരസ്വതി നദിയുടെ തിരിച്ചുവരവ് അനിവാര്യമാണ്. പതിനയ്യായിരം കൊല്ലം പഴക്കമാണ് ഗവേഷകര്‍ സരസ്വതി നദിക്കുണ്ടെന്ന് പറയുന്നത്. ലോകത്തില്‍ എല്ലാ സംസ്കാരങ്ങളും നശിച്ചിരിക്കുകയാണ് എന്നാല്‍ ഭാരത സംസ്കാരം മാത്രം ഇന്നും തലയുയര്‍ത്തി നില്ക്കുന്നു. അതിന് കാരണം ഹിന്ദു സംസ്കാരത്തിന്റെ വ്യത്യസ്ത ആരാധന ഉപാസന രീതിയാണ്. മറ്റു മത ഉപാസനകളെല്ലാം ഏക ദൈവ വിശ്വാസങ്ങളില്‍ വിശ്വാസികളെ തളച്ചിടുമ്പോള്‍ ഹിന്ദു ഉപാസന എല്ലാം അംഗീകരിക്കാന്‍ അവനവന് ഇഷ്ടമുള്ളതിനെ ഉപാസിക്കാനും ആരാധിക്കാനും ബഹുസ്വരതയിലൂടെ എല്ലാം ഉള്‍ക്കൊള്ളാന്‍ ശീലിപ്പിക്കുന്നു. ഹിന്ദു സംസ്കാരം പാരസ്പര്യമാണ് അത് മനുഷ്യനെയും, ജന്തുവിനെയും, സസ്യത്തെയും, പ്രകൃതിയെയുമെല്ലാം ഒന്നായികാണുന്നുവെന്നും കാ.ഭാ.സുരേന്ദ്രന് പറഞ്ഞു.
ചെങ്കോട്ടുകോണം ശ്രീരാമഭാസാശ്രമം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. മുല്ലപ്പള്ളി നാരായണന് നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ശ്രീലശ്രീ മധുമണിഅംബാ, എം.പി.നാരായണകുറുപ്പ്, സുനില്‍ കുമാര്‍ ഒഴുകില്‍, സി.കെ. ഐശ്വര്യഭാനു തുടങ്ങിയവര്‍ സംസാരിച്ചു. ഇന്നലെ തരുണ ഗണപതിഹോമ ം, ദുര്ഗ്ഗാസപ്തശതീപാരായണം, ശ്രീചക്രനവാവരണപൂജ, മഹാദീപാരാധന, അമൃത ഭോജനം, ശ്രീ സുബ്രഹ്മണ്യ ആവരണപൂജ, ശ്രീസുബ്രഹ്മണ്യഹോമം, പൂര്‍ണ്ണാഹൂതി, മഹാദീപാരാധന എന്നിവയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: