ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നാഡ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തു നാഗപ്പട്ടണത്തിനും വേദാരണ്യത്തിനുമിടയിലൂടെ തീരത്തെത്തി. എന്നാല്‍ കാറ്റ് ദുര്‍ബലമായി കൊണ്ടിരിക്കുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാറ്റിനു ശക്തി കുറവായിരുന്നെങ്കിലും തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളില്‍ രാവിലെ മുതല്‍ ശക്തമായ മഴയാണ്. ചില പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെയോടെ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്കു വീശുമെന്നായിരുന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയിരുന്ന മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കാറ്റ് പ്രതീക്ഷിച്ചത്ര നാശനഷ്ടങ്ങള്‍ സൃഷ്ടിക്കാതെ തന്നെ കടന്നു പോയി. തമിഴ്നാടിന്റെ തീരദേശങ്ങളിലും വടക്കന്‍ മേഖലയിലും കനത്ത മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ 13 തീരജില്ലകളും ജാഗ്രതയിലാണ്.
ഏത് സാഹചര്യത്തെയും നേരിടാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നു റവന്യുമന്ത്രി ആര്.ബി. ഉദയകുമാര്‍ പറഞ്ഞു. രക്ഷാമാര്‍ഗങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി കാരയ്ക്കലില്‍ ദേശീയ ദുരന്ത നിവാരണ സേന ക്യാമ്പ് ചെയ്ത് ആശ്വാസ കേന്ദ്രങ്ങളൊരുക്കിയിട്ടുണ്ട്. കടലൂരിലും ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ചെന്നൈ, നാഗപ്പട്ടണം, കടലൂര്‍, പുതുച്ചേരി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ ഒന്നിനാണ് ചെന്നൈ നഗരത്തെ പ്രളയം വിഴുങ്ങിയത്. നിര്‍ത്താതെ പെയ്ത മഴയും ചെന്നൈ നഗരത്തിലെ ചെമ്പരമ്പാക്കം തടാകം കരകവിഞ്ഞതുമാണ് പ്രളയത്തിനു വഴിവച്ചത്. ഒരാഴ്ചയോളം നഗരം വെള്ളത്തിനിടയിലായിരുന്നു. നിരവധി പേര്‍ക്കാണു ജീവന് നഷ്ടമായത്. മലയാളികള്‍ അടക്കം നിരവധി പേര് ദുരിതത്തില്‍ പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: