ന്യൂദല്‍ഹി: റെയില്‍വേയും കറന്‍സി രഹിത ഇടപാടിലേക്ക് മാറുന്നു. ഡിസംബര്‍ 31 ഓടു കൂടി രാജ്യത്തെ 12,000 ട്രെയിന്‍ ടിക്കറ്റ് കൗണ്ടറുകളില്‍ ഡിജിറ്റല്‍ പണമിടപാട് സാദ്ധ്യമാകും. ഇതിന്റെ ആദ്യപടിയായി ടിക്കറ്റ് കൗണ്ടറുകളില്‍ സ്വൈപ്പിംഗ് മെഷീന് വയ്ക്കാനാണ് തീരുമാനം.
രാജ്യത്തെ വിവിധ ബാങ്കുകളോട് റിസര്‍വേഷന്‍ കൗണ്ടറുകളില്‍ പോയിന്റ് ഓഫ് സെയില്‍ മെഷീനുകള്‍ ലഭ്യമാക്കാന്‍ റെയില്‍വേ ആവശ്യപ്പെട്ടു കഴിഞ്ഞു. നഗരങ്ങളിലെ ടിക്കറ്റ് കൗണ്ടറുകളിലാവും ഈ സൗകര്യം ആദ്യമായി നടപ്പാക്കുക.
റെയില്‍വേയുടെ പണമിടപാടുകളും ഡിജിറ്റലാക്കാന്‍ നിര്‍ദ്ദേശമുണ്ട്. കച്ചവടക്കാര്‍ക്കും കരാറുകാര്‍ക്കും ഇനി ഡിജിറ്റലായി ആയിരിക്കും പണം നല്‍കുക. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഓഫീസുകള്‍ക്ക് നല്‍കിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
രാജ്യം കറന്‍സി രഹിത ഇടപാടുകളിലേക്ക് കാലക്രമേണ മാറണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേയുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: