മുംബൈ: പ്രശസ്ത മറാത്തി സംവിധായകനും നടനുമായ ശ്രീറാം ഗോജാമുണ്ടെ(71) അന്തരിച്ചു. ഏറെക്കാലമായി അസുഖബാധിതനായിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ലത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം നടത്തി.
സരള യോലെക്കര് നായികയായ സത്പത് കരോ ദേ ഖാത്പത് എന്ന ചിത്രമാണ് ശ്രീറാമിനെ പ്രശസ്തനാക്കിയത്. നായകനായ ഇദ്ദേഹം തന്നെയാണ് ഈ ചിത്രം നിര്‍മിച്ചതും. പ്രശസ്ത ഗായകന് മഹേന്ദ്ര കപൂറാണ് ഈ ചിത്രത്തില്‍ പാടിയത്.
അന്തരിച്ച നടി സ്മിത പാട്ടീലിനൊപ്പവും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1974ല്‍ പുറത്തിറങ്ങിയ രാജാ ശിവഛത്രപതി എന്ന ചിത്രത്തില്‍ ശിവജിയുടെ വേഷവും ചെയ്തു. രാസ്ബഹര് എന്ന സ്വന്തം ട്രൂപ്പിലെ നാടകങ്ങളിലൂടെയാണ് ഇദ്ദേഹം സിനിമയിലെത്തിയത്. മികച്ച നാടകത്തിനുളള മൂന്ന് പുരസ്കാരങ്ങള്‍ ഈ ട്രൂപ്പ് നേടി.
ഭാര്യയും മൂന്ന് ആണ്മക്കളും രണ്ട് പെണ്മക്കളുമുണ്ട്. ലാത്തൂരിലെ നഗരസഭാധ്യക്ഷനായിരുന്ന വിക്രം ഗോജാമുണ്ടെ സഹോദരനാണ്. മഹാരാഷ്ട്രമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അനുശോചനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: