വാഷിംഗ്ടണ്‍: കൊളംബിയന്‍ വിമാനാപകടത്തിന് കാരണം നഷ്ടമായ ഒരു വീഡിയോ ഗെയിമെന്ന് റിപ്പോര്‍ട്ട്. കാണാതായ വീഡിയോ ഗെയിം തെരഞ്ഞ് സമയം നഷ്ടപ്പെടുത്തിയത് മൂലം ഇന്ധനം നിറയ്ക്കല്‍ കേന്ദ്രത്തിലെത്താന്‍ വൈകിയെന്നും വെളിപ്പെടുത്തല്‍.
അപകടത്തില്‍ പെട്ട ഫുട്ബോള്‍ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ അയച്ച വാട്സ് ആപ്പ് സന്ദേശത്തിലാണ് ഈ വിചിത്രമായ കാരണത്തെക്കുറിച്ച് സൂചനയുളളത്. തുടര്‍ന്ന് അവശേഷിച്ച ഇന്ധനവുമായി പറക്കേണ്ടി വരികയും ഇന്ധനം തീര്‍ന്ന് തകരുകയുമായിരുന്നു. ഇന്ധനമില്ലെന്ന് വൈമാനികന് കണ്ട്രോള് റൂമില്‍ വിവരം നല്കി. മെഡലിന് വിമാനത്താവളത്തില്‍ റണ്‍വേ തയ്യാറായെങ്കിലും ഇറക്കാനാകും മുമ്പ് തന്നെ തകര്‍ന്ന് വീഴുകയായിരുന്നു. റണ്‍വേയ്ക്ക് വെറും അഞ്ച് മൈല്‍ അകലെ വച്ചാണ് വിമാനം തകര്‍ന്നത്.
ബ്രസീലിയന്‍ ഫുട്ബോള്‍ താരങ്ങളും മാധ്യമപ്രവര്‍ത്തകരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ആറ് പേരെ മാത്രമാണ് രക്ഷപ്പെടുത്താനായത്. ഇവരില്‍ മൂന്ന് പേര് കളിക്കാരും ഒരു മാധ്യമപ്രവര്‍ത്തകനും ഒരു ജീവനക്കാരനുമാണ്.
കളിക്കാരിലൊരാളുടെ വീഡിയോ ഗെയിമാണ് നഷ്ടമായത്. ഇയാള്‍ ജീവനക്കാരിലൊരാളോട് ഇത് തെരയാന്‍ ആവശ്യപ്പെട്ടു. ഇരുപത് മിനിറ്റ് തെരഞ്ഞെ ശേഷമാണ് ജീവനക്കാരന് വീഡിയോ ഗെയിമടങ്ങിയ ബാഗ് കണ്ടെത്താനായത്. ഇത് വിമാനം വൈകാന്‍ കാരണമായി. തുടര്‍ന്ന ഇന്ധനം നിറയ്ക്കേണ്ട ബ്രസീല്‍-ബൊളിവീയ അതിര്‍ത്തിയിലുളള വിമാനത്താവളത്തിലെ ഇന്ധനം നിറയ്ക്കല്‍ കേന്ദ്രത്തിലെത്തി ഇന്ധനം നിറയ്ക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: