ഇടുക്കി: ജില്ലയിലെ വിവിധ ട്രഷറികളിലായി ഇന്നലെ എത്തിയത് 3.32 കോടി രൂപ. സാധാരണ പ്രവൃത്തി ദിനമായ വൈകിട്ട് 3.30 വരെയായിരുന്നു ട്രഷറിയുടെ പ്രവര്‍ത്തനം നടന്നത്. ഇന്നലെ വിതരണം ചെയ്യാനായത് 2.31 കോടി രൂപായാണെന്ന് ജില്ലാ ട്രഷറി അധികൃതര്‍ പറഞ്ഞു. ഒന്നാം തീയതിയെ അപേക്ഷിച്ച് രണ്ടാം ദിനം തിരക്ക് കുറവായിരുന്നുവെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ഏതാനും ചില സബ്ബ് ട്രഷറികളില്‍ പണമെത്താന്‍ വൈകിയത് നേരിയ ബഹളത്തിനിടയാക്കി.
ജില്ലയിലെ ഓരോ സബ്ട്രഷറികളിലുമായി ലഭിച്ച തുക ഇങ്ങനെ: മൂലമറ്റം 2200000,പീരുമേട് 2000000,ദേവികുളം 500000,നെടുങ്കണ്ടം 2500000,തൊടുപുഴ 10000000,പൈനാവ് 3000000,രാജകുമാരി 100000,കട്ടപ്പന 4000000,കരിമണ്ണൂര്‍ 4600000,അടിമാലി 2300000,മുരിക്കാശ്ശേരി 2000000.
നോട്ട് നിരോധനം ജില്ലയിലെ ശമ്പള, പെന്ഷന് ഇടപാടുകളെ ബാധിച്ചില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: