ഉടുമ്പന്നൂര്‍: അനുവാദമില്ലാതെ പൊതുപരിപാടി നടത്തിയ കോണ്‍ഗ്രസ് ഇളഭ്യരായി. ഉടുമ്പന്നൂരില്‍ ഇന്നലെ വൈകുന്നേരം നടന്ന പൊതുപരിപാടിയാണ് അനുമതിയില്ലാതെ മൈക്ക് ഉപയോഗിച്ചത് മൂലം പോലീസെത്തി തടഞ്ഞത്.
സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധ കൂട്ടായ്മ എന്ന പേരിലാണ് പരിപാടി ഒരുക്കിയിരുന്നത്. യുഡിഎഫിന്റെ പ്രമുഖ നേതാക്കളായ റോയി കെ പൗലോസ്, ആര്‍എസ്പി ഗോപി, ജോണ്‍ നെടിയശ്ശാല എന്നിവരും പ്രാദേശിക നേതാക്കളുംം
യോഗത്തിനായി ഉടുമ്പന്നൂരിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലെത്തിയിരുന്നു.
യോഗം തുടങ്ങി അല്പ സമയത്തിനകം തന്നെ പോലീസ് എത്തുകയായിരുന്നു. തുടര്‍ന്ന് നേതാക്കളെ കാര്യം ധരിപ്പിക്കുകയും മൈക്ക് ഉപയോഗിക്കാന്‍ അനുമതി എടുക്കാത്തതിനാല്‍ പരിപാടി നടത്താന്‍ അനുവദിക്കുകയില്ലെന്ന് അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രാദേശിക നേതൃത്വം മൈക്ക് ഉപയോഗിക്കാന്‍ അനുമതി എടുത്തില്ലെന്നും അതിനാല്‍ യോഗം പിരിച്ച് വിടുകയാണെന്നും അറിയിച്ച് റോയി കെ പൗലോസ് സ്ഥലം വിടുകയായിരുന്നു. നാട്ടുകാരില്‍ ആരോ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസെത്തിയത്.
കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നില്‍ ഇതിന് മുമ്പും അനുമതി വാങ്ങാതെ ഇടത്-വലത് മുന്നണികളുടെ നിരവധി പൊതുപരിപാടികള്‍ നടന്നതായാണ് നാട്ടുകാര്‍ പറയുന്നത്. അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന ടൗണില്‍ ഇത്തരം പരിപാടികള്‍ ജനങ്ങള്‍ക്ക് ഏറെ ദുരിതം നല്‍കുന്നതായും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: