ആലപ്പുഴ: പട്ടികവിഭാഗത്തില്‍പ്പെട്ട യുവാക്കളെ തൊഴില്‍ നിഷേധിച്ചും സ്ത്രീകളെ അവഹേളിച്ചും സിപിഎം പീഡിപ്പിക്കുന്നു. സിപിഎം നേതാക്കള്‍ക്കെതിരെ സ്ത്രീകള്‍ ആലപ്പുഴ ഡിവൈഎസ്പിക്കും പട്ടികജാതി വര്‍ഗ്ഗ കമ്മീഷനും പരാതി നല്കി.
അമ്പലപ്പുഴ വടക്കുപഞ്ചായത്ത് എട്ടാം വാര്‍ഡ് പോട്ടത്തറ കോളനി നിവാസികളായ പട്ടിക വിഭാഗക്കാരാണ് സിപിഎമ്മിന്റെ പീഡനങ്ങള്‍ക്കിരയായത്. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരായിരുന്ന കുടുംബങ്ങള്‍ പാര്‍ട്ടി വിട്ടതോടെയാണ് പീഡിപ്പിക്കാനും അധിക്ഷേപിക്കാനും തുടങ്ങിയത്. പ്രദേശത്ത് കാലങ്ങളായി നെല്ല് ചുമടെടുത്തിരുന്നത് രാഷ്ട്രീയ ഭേദമന്യെ നാട്ടുകാരായ യുവാക്കളായിരുന്നു. ഇതില്‍ നല്ല ശതമാവും പോട്ടത്തറ കോളനിനിവാസികളുമായിരുന്നു. ഇവര്‍ പാര്‍ട്ടി വിട്ടതോടെ ചുമടെടുപ്പിന് സിപിഎം വിലക്കേര്‍പ്പെടുത്തി.
സിഐടിയുക്കാരയ രണ്ടു തൊഴിലാളികള്‍ മാത്രം പണിയെടുത്താന്‍ മതിയെന്ന് സിപിഎം നേതൃത്വം ഉത്തരവിറക്കി. ഇത് ലംഘിച്ച പട്ടികജാതിക്കാരായ യുവാക്കളെ ഇവര്‍ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. സിപിഎം ഭീഷണി ഭയന്ന് പല യുവാക്കളും നാടുവിട്ട് ബന്ധുവീടുകളിലും മറ്റും അഭയം തേടിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം സിപിഎം ഏരിയാ സെക്രട്ടറി ഓമനക്കുട്ടന്റെയും ലോക്കല്‍ കമ്മറ്റി സെക്രട്ടറി ഗുരുലാലിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് യോഗം സംഘടിപ്പിച്ച് പട്ടികവിഭാഗക്കാരായ സ്ത്രീകളെ അസഭ്യം പറഞ്ഞ് അധിക്ഷേപിച്ചു. യുവാക്കള്‍ വീടിനു പുറത്തിറങ്ങിയാല്‍ കയ്യും കാലും വെട്ടുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ പാടത്ത് പണിയെടുത്ത് ജീവിക്കുന്ന അടിസ്ഥാന ജനവിഭാഗം പരിഭ്രാന്തിയിലായിരിക്കുകയാണ്.
പോലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഭീഷണി. അധികാര മത്ത് തലയ്ക്ക് പിടിച്ച സിപിഎമ്മുകാരെ നിലയ്ക്കു നിര്‍ത്തണമെന്നും സിപിഎം സമീപനം പട്ടിക വിഭാഗങ്ങളെ കൂട്ടത്തോടെ ബിജെപിയിലെത്തിക്കുമെന്നും ദ്രാവിഡ യൂത്ത് ഫെഡറേഷന് പ്രസിഡന്റ് ജയേഷ് കൈനകരി, പ്രദേശവാസികളായ സി. സുനിത, എസ്. സവിത, ആര്. രജനി എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: