കൂടുതല്‍ പറവൂരും കുറവ് എറണാകുളവും
കാക്കനാട്: ഒരു മാസം കഴിഞ്ഞിട്ടും റേഷന്‍ കാര്‍ഡിനെ സംബന്ധിച്ചുള്ള പരാതി പരിഹരിക്കുന്നതിനുള്ള പഞ്ചായത്തുതല തെളിവെടുപ്പ് പകുതി പോലും കഴിഞ്ഞില്ല. അതേസമയം അപ്പീല്‍ കമ്മിറ്റിക്ക് ലഭിച്ച മുഴുവന്‍ പരാതികളും പരിഹരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍. ഹരിപ്രസാദ് അറിയിച്ചു. 5ന് പഞ്ചായത്തുതല പരാതികള്‍ പരിഹരിക്കുവാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലയില്‍ 1345 റേഷന്‍ കടകള്‍ വഴി 1,42,000 പരാതികളാണ് ലഭിച്ചത്. തദ്ദേശ സ്ഥാപനങ്ങള്‍, വില്ലേജ് ഓഫീസുകള്‍, താലൂക്ക്സപ്ലൈ ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് പരാതി ലഭിച്ചത്. എറണാകുളം സിറ്റി റേഷനിംഗ് ഓഫീസ് 3721, കൊച്ചി 4253, കണയന്നൂര്‍ 12649, ടി.എസ്.ഓ. കൊച്ചി 12555, ആലുവ 27171, പറവൂര്‍ 28926, കുന്നത്തുനാട് 23907, കോതമംഗലം 13498, മൂവാറ്റുപുഴ 15441 എന്നിങ്ങനെയുള്ള പരാതികളാണ് സ്വീകരിച്ചത്.
റേഷനിംഗ് ഇന്‍സ്പെക്ടര്‍ കണ്‍വീനറും, തദ്ദേശസ്വയംഭരണ സെക്രട്ടറി, ഐസി.ഡി.എസ്. സൂപ്പര്‍വൈസര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പരാതികള്‍ പരിശോധിക്കുന്നത്. സമിതി മുമ്പാകെ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുവാന്‍ പരാതിക്കാരന് അവസരം നല്‍കിയിട്ടുണ്ട്. താലൂക്ക് തല കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ജില്ലാതല കമ്മിറ്റിക്ക് അപ്പീല്‍ നല്കുവാനുള്ള അവസരവും പരാതിക്കാരനുണ്ട്. ജില്ലാകളക്ടറാണ് ജില്ലാതല സമിതിയുടെ ചേയര്‍മാന്‍. 15ന് അകം അര്‍ഹതയുള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച് 2017 ഫെബ്രുവരി 2ന് അകം കുറ്റമറ്റ മുന്ഗണനാപ്രകാരമുളള കാര്‍ഡുകള്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യം.
ജില്ലയില്‍ 8,22,360 റേഷന്‍കാര്‍ഡുകളാണുള്ളത്. ഇതില്‍ 99,327 ബിപിഎല്കാരും, 6,84,854 എപിഎല്കാരുമാണുള്ളത്. കഴിഞ്ഞ വര്‍ഷം പുതിയ കാര്‍ഡുകള്‍ക്കായി പൂരിപ്പിച്ച് നല്കിയ അപേക്ഷാഫോറങ്ങളിലെ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ പകര്ത്തിയപ്പോഴുണ്ടായ തെറ്റുകളാണ് മുന്‍ഗണനാ പട്ടികയിലെ പരാതികള്‍ക്ക് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: