ആലപ്പോ: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിലെ ആലപ്പോയില്‍ നിന്ന് 31,500 പേരെ മാറ്റി പാര്‍പ്പിച്ചതായി ഐക്യരാഷ്ട്ര സംഘടന. ആറു ദിവസത്തിനുള്ളിലാണ് ഇവരെ മാറ്റിതാമസിപ്പിച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. യുനിസെഫിന്റെ കണക്കുപ്രകാരം മാറ്റിപാര്‍പ്പിച്ചവരില്‍ 19,000ത്തിലേറെ പേര് സ്ത്രീകളും കുട്ടികളുമാണ്.
നവംബര്‍ ഇരുപത്തിനാലാം തീയതി മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ മാത്രം ആലപ്പോയില്‍ നിന്ന് ആകെ മാറ്റിപാര്‍പ്പിച്ചവരുടെ എണ്ണമാണ് 31,000. സിറിയന്‍ സര്‍ക്കാരിന്റെ കീഴിലുള്ള ജിബ്രീനിലേക്കും ഷെയ്ക് മക്സൂദിലേക്കുമാണ് കൂടുതല്‍ പേരെയും മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. റഷ്യന്‍ സൈന്യവുമായി ചേര്‍ന്ന് സിറിയ തുടരുന്ന രൂക്ഷമായ ഏറ്റുമുട്ടല്‍ ആലപ്പോയെ പ്രേതനഗരമാക്കി മാറ്റിയിരിക്കുന്നു.
നിരവധി വ്യോമാക്രമണങ്ങളാണ് ആലപ്പോയില്‍ ദിവസവും നടക്കുന്നത്. യുനിസെഫിന്റെ കണക്കുപ്രകാരം മാറ്റിപാര്‍പ്പിച്ചവരില്‍ 19,000ത്തിലേറെ പേര് കുട്ടികളാണ്. ഇതില്‍ തന്നെ ഒട്ടേറെ കുട്ടികള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിരിക്കുന്നു. അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട് അനാഥരായവരും കൂട്ടത്തിലുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളില്‍ അകപ്പെട്ടിരിക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം ഇപ്പോഴും തുടുരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: