അഹമ്മദാബാദ്: കളളപ്പണം വെളിപ്പെടുത്തിയ ഗുജറാത്തിലെ വ്യവസായിയെ കാണാതായി. കേന്ദ്രത്തിന്റെ ആദായ പ്രഖ്യാപന പദ്ധതിയിലൂടെ 13,860 കോടി രൂപയുടെ അനധികൃത പണത്തെക്കുറിച്ചാണ് ഇയാള്‍ വെളിപ്പെടുത്തല്‍ നടത്തിയത്.
മഹേഷ് ഷാ (67) എന്നയാളെയാണ് കാണാതായത്. അഹമ്മദാബാദിലെ ഒരു പഴയ കെട്ടിടത്തിലെ നാല് കിടപ്പുമുറികളുളള ഒരു വീട്ടിലാണ് ഇയാള്‍ താമസിക്കുന്നത്. ആട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന ഇയാള്‍ അയല്‍പ്പക്കക്കാര്‍ക്കും വന്‍ തോതില്‍ പണം കടം കൊടുത്തിട്ടുണ്ടെന്ന സൂചനയുണ്ട്. സെപ്റ്റംബര്‍ 30നാണ് ഇയാള്‍ തന്റെ അനധികൃത സമ്പാദ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഇതുവരെ വെളിപ്പെടുത്തിയ രാജ്യത്തെ മൊത്തം കളളപ്പണമായ 65,000 കോടി രൂപയുടെ 20 ശതമാനം ഷായുടേതാണ്. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി ഷാ തന്റെ വാര്‍ഷിക വരുമാനം രണ്ട്-മൂന്ന് ലക്ഷമാണെന്നാണ് ആദായനികുതി വകുപ്പിന് നല്കുന്ന കണക്കുകളില്‍ കാട്ടിയിരുന്നത്.
നവംബര്‍ 29 മുതല്‍ ഇയാളെ കാണാനില്ലെന്നാണ് വിവരം. ഗുജറാത്ത്, മുംബൈ, പൂനെ തുടങ്ങിയ മേഖലകളിലെ ഭൂമി ഇടപാടുകള്‍ക്ക് ഇടനിലക്കാരനായി ഇയാള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രഖ്യാപിച്ച വരുമാനത്തിന്റെ നികുതിയായ 45 ശതമാനത്തില്‍ 25 ശതമാനം കഴിഞ്ഞ മാസം 30നായിരുന്നു അടക്കേണ്ടിയിരുന്നത്. എന്നാല്‍ അയാളുടെ ഡിക്ലറേഷന്‍ ഫോം നവംബര്‍ 28ന് ആദായനികുതി വകുപ്പ് റദ്ദാക്കി. ഇയാള്‍ക്ക് പണമടയ്ക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയായിരുന്നു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: