ന്യൂദല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ വര്‍ദ്ധനവുണ്ടാക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. രണ്ട് വര്‍ഷത്തിനിടെ കള്ളപ്പണത്തെ നേരിടാന്‍ കേന്ദ്രം കൈക്കൊണ്ട നടപടികളുടെ ഭാഗമായാണ് 500, 1000 നോട്ടുകള്‍ അസാധുവാക്കിയത്.
പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്തിന്റെ സമ്പദ് ഘടനയെ ബാധിക്കുമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാവുന്നില്ല. സമാന്തര സമ്പദ് ഘടന ഔദ്യോഗിക സമ്പദ്ഘടനയില്‍ ലയിപ്പിക്കുകയും ബാങ്കുകളിലൂടെയും മറ്റും ആ പണം മുഖ്യധാരയിലേക്ക് വരികയും ചെയ്യുമ്പോള്‍ മൊത്തം ആഭ്യന്തര ഉത്പാദനം വര്‍ദ്ധിക്കുന്നതല്ലാതെ കുറയുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.
ഇപ്പോള്‍ സമ്പദ്ഘടനയില്‍ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ രണ്ട് മൂന്ന് മാസങ്ങള്‍ മാത്രമേ നിലനില്ക്കുകയുള്ളു. കഴിഞ്ഞ മാസം 8ന് സര്‍ക്കാര്‍ ഇത്തരമൊരു നടപടിയെടുക്കുമ്പോള്‍ 50 ദിവസമാണ് ജനങ്ങളോട് ആവശ്യപ്പെട്ടത്. അതിന് ജനങ്ങളുടെ പൂര്‍ണ പിന്തുണയും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: