കൊല്‍ക്കത്ത: സൈന്യത്തിനെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ അതീവ ശ്രദ്ധയോടെ വേണം അത്തരം കാര്യങ്ങളില്‍ പ്രസ്താവന നടത്തേണ്ടതെന്ന് ബംഗാള്‍ ഗവര്‍ണ്ണറുടെ ഓര്‍മ്മപ്പെടുത്തല്‍. സൈന്യം സെക്രട്ടേറിയറ്റ് വളഞ്ഞെന്നാരോപിച്ച് പതിവു സൈനിക നടപടികള്‍ക്കെതിരെ രംഗത്തെത്തിയ മമത ബാനര്‍ജിക്ക് മറുപടി നല്‍കുകയായിരുന്നു ഗവര്‍ണ്ണര്‍.
സൈന്യത്തിനെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചത് ദൗര്‍ഭാഗ്യകരമായെന്ന് ഗവര്‍ണ്ണര്‍ കേസരിനാഥ് ത്രിപാഠി പറഞ്ഞു. കേ്ര്രന്ദത്തിന്റെ അഭിപ്രായമാണ് താന്‍ പറയുന്നതെന്നും ഗവര്‍ണ്ണര്‍ മമതയെ ഓര്‍മ്മിപ്പിച്ചു. എന്തെങ്കിലും പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് വിവരങ്ങള്‍ അന്വേഷിക്കണം. സൈന്യം പോലെ ഉത്തരവാദിത്വമുള്ള സംവിധാനങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം, ഗവര്‍ണ്ണര്‍ ഓര്‍മ്മിപ്പിച്ചു.
ഗവര്‍ണ്ണറുടെ രൂക്ഷവിമര്‍ശനം വന്നതോടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണ്ണറെ കാണാന്‍ അനുമതി ചോദിച്ചിട്ടുണ്ട്. അതിനിടെ കഴിഞ്ഞ എട്ടു ദിവസമായി ഗവര്‍ണ്ണര്‍ കൊല്ക്കത്തയിലില്ലെന്ന് മമത ബാനര്‍ജി ആരോപിച്ചു. ഗവര്‍ണ്ണര്‍ വസ്തുതകള്‍ മനസ്സിലാക്കാതെയാണ് വിമര്‍ശനം നടത്തിയതെന്നും മമത പറഞ്ഞു.
കൊല്‍ക്കത്ത ടോള്‍ പ്ലാസയില്‍ അടക്കം കൊല്‍ക്കത്ത പോലീസിനൊപ്പം കരസേനയുടെ കിഴക്കന്‍ കമാണ്ട് വാര്‍ഷിക പരിശീലനം നടത്തിയ സംഭവത്തെയാണ് രാഷ്ട്രീയ നേട്ടത്തിനായി മമത ബാനര്‍ജി ദുരുപയോഗം ചെയ്തത്. സൈന്യം തന്നെ വളഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും കേന്ദ്രവും പ്രധാനമന്ത്രിയുമാണ് ഇതിന് പിന്നിലെന്നുമായിരുന്നു മമതയുടെ ആരോപണം.
എന്നാല്‍ യഥാര്‍ത്ഥ വിവരങ്ങള്‍ കരസേന നേരിട്ട് പത്രസമ്മേളനം നടത്തിയ വ്യക്തമാക്കിയതോടെ മമതയുടെ സമരം പരിഹാസ്യമായി പൊളിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: