പാലക്കാട്: വാളയാര്‍ മേഖലയില്‍ കാട്ടാനകള്‍ റയില്‍വെ ട്രാക്ക് മുറിച്ചുകടക്കുന്നത് തടയാന്‍ പഴയ റെയില്‍ പാളങ്ങള്‍കൊണ്ട് ശക്തമായ വേലി സ്ഥാപിക്കാന്‍ തീരുമാനം. പാലക്കാട് ഡി.എഫ്.ഒ കെ.കാര്‍ത്തികേയനാണ് ഇക്കാര്യത്തിന് എട്ടുകോടിയുടെ ഭരണാനുമതി ലഭിച്ചതായി അറിയിച്ചത്.
ആദ്യഘട്ടത്തില്‍ ആറ് കി.മീ നീളത്തിലാണ് വേലി സ്ഥാപിക്കുക. ആറുമാസത്തിനിടെ അഞ്ച് കാട്ടാനകളാണ് ഈ പ്രദേശത്ത് ട്രെയിന്‍ തട്ടി ചെരിഞ്ഞത്. റെയില്‍വേയും വനംവകുപ്പും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും അവ ഫലപ്രദമായിരുന്നില്ല. മരിച്ച വ്യക്തികളുടെ കുടംബത്തിന് ലീഗല്‍ ഹെയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ റവന്യൂ വകുപ്പ് നടപടി ത്വരിതപ്പെടുത്തും.
യോഗത്തില്‍ ഭരണപരിഷക്കരണ കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷൈജ, എന്‍.അനില്‍കുമാര്‍ , മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: