ആലപ്പുഴ: ഭിന്നശേഷിയില്‍ നിന്ന് കാര്യശേഷിയിലേയ്ക്ക് എന്ന മുദ്രാവാക്യവുമായി ആലപ്പുഴ ടൗണ്‍ഹാളില്‍ ഇന്നലെ ചേര്‍ന്ന കോക്ലിയര്‍ ഇംപ്ലാന്റീസ് ഫാമിലി മീറ്റ് ഒരു പുതിയ ചരിത്രത്തിന് തുടക്കംകുറിക്കലായി. ജന്മവൈകല്യത്താലും രോഗങ്ങള്‍മൂലവും അപകടം പറ്റിയും കേള്വിയില്ലാതെ ശ്രവണസഹായി കൊണ്ട് യാതൊരു ഫലവും കാണാത്തവരില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന് സര്‍ജ്ജറിയിലൂടെ കേള്‍വിയും സംസാരശേഷിയും വീണ്ടെടുത്ത സംസ്ഥാന കൂട്ടായ്മയില്‍ രണ്ടായിരത്തോളം ആളുകള്‍ പങ്കെടുത്തു.
ഏഴരലക്ഷം മുതല്‍ പതിനഞ്ച് ലക്ഷം രൂപവരെ മുടക്കിയാണ് പലരും ഇംപ്ലാന്റേഷന് സര്‍ജ്ജറി ചെയ്തത്. ഇംപ്ലാന്റ് മെയിന്റനന്‍സിനായി പണമില്ലാതെ പല കുട്ടികളും കേള്‍വിയില്ലാത്ത അവസ്ഥയിലാണ്. ഇവരുടെ പ്രശ്നങ്ങള്‍ ഗവണ്മെന്റിനെ അറിയിക്കുന്നതിനും പരിഹാരം തേടുന്നതിനുമായി നടത്തിയ ആദ്യ സംസ്ഥാന കൂട്ടായ്മയായിരുന്നു ആലപ്പുഴയില്‍ നടന്നത്.
മന്ത്രി ഡോ. തോമസ് ഐസ്ക്ക് വീഡിയോ റെക്കോര്ഡിങിലൂടെ ഉദ്ഘാടനം നിര്‍വ്വഹിച്ച കൂട്ടായ്മയില്‍ ഡോ. എം.കെ. മുനീര്‍ എംഎല്‍എ മുഖ്യാതിഥിയായി. കേരളത്തിലാദ്യമായി കോക്ലിയര്‍ ഇംപ്ലാന്റേഷന് സര്‍ജ്ജറിയ്ക്ക് വിധേയരായ കുട്ടികള്‍ ജുമാനയും ഫിദയും അവതാരകരായപ്പോള്‍ കേരളത്തിലെ ആദ്യമായി കോക്ലിയര്‍ ഇംപ്ലാന്റേഷന് സര്‍ജ്ജറി ചെയ്ത ഡോക്ടര്‍ എം.പി. മനോജ് ബോധവത്ക്കരണ ക്ലാസെടുത്തു.
കോക്ലിയര്‍ ഇംപ്ലാന്റേഷന് സര്‍ജ്ജറിയിലൂടെ കേള്‍വിയും സംസാരവും വീണ്ടെടുത്ത റിസ്വാന ഇംപ്ലാന്റേഷന് മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും മാറ്റിനിര്‍ത്തപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ഗവണ്മെന്റ് മുന്‍കൈയെടുക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. കോക്ലിയര്‍ ഇംപ്ലാന്റീസ് ഫാമിലി കണ്‍വീനര്‍ നവാസ് നെടുമ്പാശേരി സ്വാഗതം പറഞ്ഞ യോഗത്തില്‍ ബിജു അവന്തിക (ഗ്രൂപ്പ് ചെയര്മാന്) അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: