നിലമ്പൂര്‍: കരുളായി പടുക്ക വനത്തില്‍ മാവോയിസ്റ്റുകളെ വെടിവച്ച് കൊന്ന സ്ഥലത്തേക്ക് വസ്തുതാന്വേഷണ തെളിവെടുപ്പിനെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരെ നാട്ടുകാര്‍ തടഞ്ഞു. കാലങ്ങളായി നാട്ടുകാരെ ഭീതിയുടെ നിഴലില്‍ നിര്‍ത്തിയ മാവോയിസ്റ്റുകള്‍ക്ക് വേണ്ടി വാദിക്കുന്നവരാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ തടഞ്ഞത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
പടുക്ക ഫോറസ്റ്റ് സ്റ്റേഷനില്‍ സംഘം എത്തിയതറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടി.
മണിക്കൂറുകളോളം നാട്ടുകാര്‍ ഇവരെ തടഞ്ഞുവെച്ചു. ഗ്രോ വാസുവിന്റെ നേതൃത്വത്തില്‍ അഡ്വ. സുരേഷ് കുമാര്‍ (ഇന്ത്യന്‍ അസോസിയേഷന് ഓഫ് പീപ്പിള്‍സ് ലോയേഴ്സ്) അഡ്വ.ക്രാന്തി ചൈതന്യ (ആന്ധ്രപ്രദേശ് സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി), സി. ശ്രീരാം (പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫോറം, കര്‍ണാടക), വിളയോടി ശിവന്‍കുട്ടി, ഡോ. ഹരി തുടങ്ങിയവരാണ് സന്ദര്‍ശിച്ചത്. പോലീസ് ഇടപെട്ടതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.
വനത്തില്‍ പോകാന്‍ ഇവര്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വനം വകുപ്പിനോട് അനുമതി തേടിയിരുന്നെങ്കിലും നല്‍കിയില്ല.
വനത്തില്‍ പരിശോധന നടത്താന്‍ ബാലിസ്റ്റിക് വിദഗ്ധരടക്കമുള്ളവരേയും കൊണ്ടാണ് വസ്തുതാന്വേഷണ സംഘം വന്നത്. കാട്ടിലേക്ക് പോകാനാവാതെ സംഘം തിരിച്ചുപോരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: