ആലപ്പുഴ: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തീരുമാനിക്കുന്നത് താനാണെന്നമട്ടില്‍ ക്ഷേത്ര എക്സീക്യുട്ടീവ് ഓഫീസര്‍ നടത്തിയ പ്രസ്താവന ഹൈന്ദവ സമുദായത്തോടുള്ള വെല്ലുവിളിയാണെന്ന് അഖില കേരള വിശ്വകര്‍മ്മ മഹാസഭ പ്രസിഡന്റ് അഡ്വ. പി.ആര്. ദേവദാസ് പറഞ്ഞു.
നൂറ്റാണ്ടുകള്‍ കൊണ്ട് രൂപപ്പെടുന്നതാണ് ഓരോ ക്ഷേത്രത്തിലേയും ആചാരങ്ങളും അനുഷ്ടാനങ്ങളും കീഴ്വഴക്കങ്ങളും. ഗുരുവായൂരിലെ ആചാരങ്ങളല്ല ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേത്. സ്ത്രീകള്‍ ചുരീദാര്‍ പോലെയുള്ള വസ്ത്രങ്ങള്‍ ധരിച്ചുവരുമ്പോള്‍ അതിനുപുറത്ത് മേല്‍മുണ്ട് വേണമെന്നുള്ളത് അവിടുത്തെ ആചാരമാണ്. അത് ഏകപക്ഷീയമായി വേണ്ടെന്നുവെയ്ക്കാന്‍ ഒരാള്‍ക്കും അധികാരമില്ല. അഥവാ മാറ്റം വേണമെന്നുണ്ടെങ്കില്‍ അതില്‍ തീരുമാനം കൈക്കൊള്ളേണ്ടത് തന്ത്രിയും ഭക്തരുടെ സംഘടനകളും മറ്റ് ഹിന്ദുസംഘടനകളും ചേര്‍ന്നാണ്.
ചുരിദാര്‍ മാന്യമായ വേഷമാണെന്നതോ സൗകര്യപ്രദമാണെന്നതോ അല്ല പ്രശ്നം. സൗകര്യമാണ് കണക്കാക്കുന്നതെങ്കില്‍ പുരുഷന്മാര് പാന്റ്സും ജീന്‍സും ഇട്ട് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ എന്തിനാണ് വിലക്കുന്നത്. ദേവദാസ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: