പയ്യാവൂര്‍: കൊടും വരള്‍ച്ചയില്‍ ആശ്രയിക്കുന്നതിനായി മടമ്പത്ത് സ്ഥാപിതമായ മടമ്പം റഗുലേറ്ററര് കം ബ്രിഡ്ജിന്റെ പണി തീര്‍ന്നെങ്കിലും കുടിവെള്ള ക്ഷാമത്തിന് പരിഹാരമായില്ല. പാറക്കടവ് പുഴയില്‍ ഒന്നര മീററര്‍ വെള്ളം തള്ളുമെന്ന് പറഞ്ഞ സ്ഥലത്ത് ഇതുവരെ അരമീറ്റര്‍ വെള്ളം പോലും തള്ളിയില്ല. ചില സ്വാര്‍ത്ഥ താല്പര്യക്കാരുടെ ആവശ്യത്തിനായി ഷട്ടര്‍ തുറന്നു വിടുന്നതുകൊണ്ട് കിണറിലെ വെള്ളം കുത്തനെ താഴ്ന്നു പോകുകയും ചെയ്യുന്നു. ഇതു മൂലം പാറക്കടവ്, ഇരൂഡ് പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം വറ്റുകയാണ്. ഇതിനെതിരെ ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ സംഘടിച്ച് ജനകീയ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചു. പാറക്കടവ് ഗ്രാമീണ വായനശാലയില്‍ ചേര്‍ന്ന യോഗത്തില്‍ ശ്രീകണ്ഠപുരം നഗരസഭ കൗണ്‍സിലര്‍ ലിസി റോസ് അധ്യക്ഷത വഹിച്ചു. മാണി ചേലമൂട്ടില്‍, സിറിയക്ക് മുത്തലക്കാട്ടില് പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: