മലപ്പുറം : സംസ്ഥാന സ്കൂള്‍ കായികമേളയുടെ രണ്ടാം ദിവസം മൂന്ന് റെക്കോര്‍ഡുകള്‍ കൂടി പിറന്നു. എറണാകുളവും മാര്‍ബേസിലും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ഇന്ന് ഉച്ചവരെ എട്ട് ഫൈനല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി.
രാവിലെ നടന്ന അയ്യായിരം മീറ്റര്‍ നടത്ത മത്സരത്തില്‍ പാലക്കാട് കല്ലടി സ്കൂളിലെ അശ്വിന് ശങ്കര്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ അയ്യായിരം മീറ്റര്‍ ഓട്ട മത്സരത്തില്‍ മാര്‍ ബേസിലിന്റെ അനുമോള്‍ തമ്പിയും ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ നാട്ടിക എച്ച്എസിലെ അതുല്യയും റെക്കോര്‍ഡിട്ടു. ഫീല്‍ഡ് ഇനങ്ങളില്‍ ഇന്ന് തൃശൂര്‍ ജില്ലയുടെ മുന്നേറ്റമാണ് കണ്ടത്. മൂന്ന് സ്വര്‍ണം തൃശൂര്‍ കരസ്ഥമാക്കി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ് ജമ്പില്‍ നാട്ടിക സ്കൂളിലെ ആന്‍സി സോജന് സ്വര്‍ണം കരസ്ഥമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട് പുട്ടില്‍ ഇരിങ്ങാലക്കുട എച്ച്.എസിലെ മരിയാ തോമസും സ്വന്തമാക്കി. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ മാര്‍ ബേസിലിന്റെ ശ്രീകാന്ത് കെ.എം സ്വര്‍ണം കരസ്ഥമാക്കി. 1.89 മീറ്റര്‍ ചാടിയണ് ശ്രീകാന്ത് തന്റെ പ്രകടനം കഴ്ച വച്ചത്. പോള്‍വാട്ടില്‍ വിദ്യാമോഹനനിലൂടെ മാര്‍ ബേസില്‍ സ്വര്‍ണം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: