കൊല്ലം: കാഷ്യു ബോര്‍ഡ് മെമ്പര്‍ അടക്കമുള്ള നിയമനങ്ങളെച്ചൊല്ലി ഐഎന്‍ടിയുസിയില്‍ കലാപം.
കേരളാ കശുവണ്ടിതൊഴിലാളി കോണ്‍ഗ്രസ് ക്ഷയിച്ചെന്ന വാര്‍ത്താ അടിസ്ഥാനരഹിതമാണെന്നും ഐഎന്ടിയുസിയിലുള്ള ചിലരാണ് സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും കേരളാ കശുവണ്ടിതൊഴിലാളികോണ്ഗ്രസ് വൈസ് പ്രസിഡന്റ് മംഗലത്ത് രാഘവന്, പെരിനാട് തുളസി,വി.ഡി സുദര്ശനന് എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
കെപിസിസി പ്രസിഡന്റിനെ അറിയിക്കാതെയാണ് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന്റെ ലിസ്റ്റുപ്രകാരം മന്ത്രി മേഴ്സിക്കുട്ടിയമ്മ കാഷ്യൂ കോര്പ്പറേഷന്, കാപ്പെക്സ്, ഐആര്‍സി ഡയറക്ടര്‍ ബോര്‍ഡംഗങ്ങളെ നിയമിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ നേരിട്ടു ലിസ്റ്റ് നല്കാന് ചന്ദ്രശേഖരന് അധികാരമില്ല. ആദ്യമായിട്ടാണ് കെപിസിസിയുടെ തീരുമാനമില്ലാതെ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളെ നിയമിച്ചിരിക്കുന്നത്. കേരളാ കശുവണ്ടിതൊഴിലാളി കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ശ്രമമാണ് ചന്ദ്രശേഖരന് നടത്തുന്നത്. കശുവണ്ടിമേഖലയില്‍ നിന്നുള്ള ഐഎന്‍ടിയുസി നേതാക്കളെയായിരുന്നു ഐആര്‍സി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഡയറക്ടര്‍ബോര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ടത്. മേഖലയുമായി ബന്ധമില്ലാത്തവരെയാണ് ഇപ്പോള്‍ ചില ഇടതുപക്ഷ നേതാക്കളുമായി ചേര്‍ന്ന് നിയമിച്ചിരിക്കുന്നത്. കശുവണ്ടിമേഖലയില്‍ ശക്തമായ പ്രവര്‍ത്തനം നടത്തിയിട്ടുള്ള മന്ത്രിക്കു മേഖലയിലെ നേതാക്കളെ നേരിട്ട് അറിയാവുന്നതാണ്. ഇതുസംബന്ധിച്ചു കെപിസിസി പ്രസിഡന്റിനു പരാതി നല്‍കിയിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തൊഴിലാളികളുടെ നന്മക്കായി മാറ്റിവച്ച തുക ഇടക്കാലാശ്വാസമായി നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്നും 2015ല്‍ പിരിഞ്ഞ തൊഴിലാളികള്‍ക്കു പെന്‍ഷനും മാരകമായി അസുഖം ബാധിച്ചവര്‍ക്ക് ധനസഹായവും നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: