പത്തനാപുരം: കിഴക്കന്‍ മേഖലയില്‍ ചൂട് വര്‍ദ്ധിക്കുന്നു. മഴ ലഭ്യതയിലും ഗണ്യമായ കുറവ്. സാധാരണ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഉണ്ടാകുന്ന ചൂടിന് സമാനമായാണ് ഇത്തവണ അനുഭവപ്പെടുന്നത്.
പ്രതികൂല കാലാവസ്ഥയും സാമ്പത്തികപ്രതിസന്ധിയുമെല്ലാം കര്‍ഷകരെ എറെ ബുദ്ധിമുട്ടിക്കുകയാണ്. കാലാവസ്ഥ വ്യതിയാനം കാരണം മേഖലയിലെ ഹെക്ടര്‍കണക്കിന് കൃഷിസ്ഥലത്ത് വിളവിറക്കാന്‍ കഴിയാതെ മഴ കാത്തിരിക്കുകയാണ് കര്‍ഷകര്‍. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് മൂന്നിലൊന്ന് ശതമാനം മഴ മാത്രമാണ് ഇക്കൊല്ലം ലഭിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു. ചൂട് കാരണം ഉച്ചസമയത്ത് വളര്‍ത്തുമൃഗങ്ങളെ ജലാശയങ്ങളില്‍ ഇറക്കി നിര്‍ത്തുകയാണ്.
സാധാരണ ഏപ്രില്‍ മേയ് മാസങ്ങില്‍ ഉണ്ടാകുന്ന വേനല്‍ ചൂടിന് ശേഷം ശക്തമായ മഴയാണ് ലഭിക്കുന്നത്. എന്നാല്‍ വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ഇക്കൊല്ലം മഴ ലഭിച്ചത്.
ഫെബ്രുവരി പകുതിയോടെ ശക്തി പ്രാപിച്ചിരുന്ന വേനല്‍ ഇത്തവണയാകട്ടെ ജനുവരി ആദ്യവാരത്തോടെ തന്നെ കടുത്തതിനാല്‍ ജലാശയങ്ങളെല്ലാം വറ്റിവരണ്ടു. കാര്‍ഷികാവശ്യങ്ങള്‍ക്ക് പുറമേ നിരവധിയാളുകള്‍ വരള്ച്ചാസമയങ്ങളില് ഗാര്‍ഹികാവശ്യങ്ങള്‍ക്കു പോലും ഉപയോഗിക്കുന്ന കനാലുകളും പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാണ്. മഴ ലഭിക്കേണ്ട മാസങ്ങളില്‍ 30 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസാണ് മേഖലയിലെ ചൂട്. വിളകള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങിയതോടെ പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷി ചെയ്യുന്നവരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: