ന്യൂദല്‍ഹി: ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും കൈകോര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചാബിലെ അമൃത്സറില് ആരംഭിച്ച ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പ്രസംഗത്തിൽ പാക്കിസ്ഥാനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. പാക്ക് പിന്തുണയുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് മോദി രൂക്ഷമായ തരത്തിൽ വിമർശനങ്ങൾ ആരോപിച്ചത്. ഭീകരര്‍ക്കെതിരെ മാത്രമല്ല, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികമായും അല്ലാതെയും സഹായം നല്‍കുന്നവര്‍ക്കെതിരെയും കടുത്ത നടപടികള്‍ കൂടിയേ തീരൂവെന്നും മോദി അഭിപ്രായപ്പെട്ടു.
പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിനെ സാക്ഷിയാക്കിയാണ്, പരോക്ഷമായി മോദി പാക്കിസ്ഥാനെതിരെ വിമര്‍ശനങ്ങൾ നടത്തിയത്. ഇതിനു പുറമെ അഫ്ഗാനിസ്ഥാനിൽ സുരക്ഷയും സമാധാനവും നില നിർത്താൻ മറ്റ് രാജ്യങ്ങൾ ശ്രമിക്കണം, ഇത് മറ്റ് രാജ്യങ്ങളുടെ കടമയായി കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: