സാന്റിയാഗോ: അന്തരിച്ച മുൻ പ്രസിഡന്റ് ഫിദൽ കാസ്ട്രോയുടെ പേര് രാജ്യത്തെ സ്മാരകങ്ങൾക്കും റോഡുകൾക്കും നൽകുന്നത് ക്യൂബൻ ഭരണകൂടം നിരോധിക്കും. ഫിദലിന് ആദരാഞ്ജലി അർപ്പിക്കാനായി കിഴക്കൻ നഗരമായ സാന്റിയാഗോയിൽ ഒത്തുചേർന്ന പൗരന്മാരെ അഭിസംബോധന ചെയ്താണ് റൗൾ കാസ്ട്രോ നിരോധന വിവരം പ്രഖ്യാപിച്ചത്.
പേരു നൽകുന്നത് വ്യക്തിപൂജക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ക്യൂബൻ സർക്കാർ നിരോധനം ഏർപ്പെടുത്താൻ പോകുന്നത്. ക്യൂബൻ ദേശീയ അസംബ്ലിയുടെ അടുത്ത സമ്മേളനത്തിൽ നിരോധനം ഏർപ്പെടുത്തി കൊണ്ടുള്ള നിയമം പാസാക്കും.
കൂടാതെ പൊതു നിരത്തുകൾക്കും സ്മാരകങ്ങൾക്കും തന്റെ പേര് നൽകുന്നതിനെ ജീവിച്ചിരുന്ന കാലത്ത് ഫിദൽ കാസ്ട്രോ എതിർത്തിരുന്നു. ഇതുകൂടി പരിഗണിച്ചാണ് റൗൾ കാസ്ട്രോ സർക്കാറിന്റെ നടപടി. കഴിഞ്ഞ നവംബർ 25 അന്തരിച്ച ഫിദൽ കാസ്ട്രോയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: