പീരുമേട്: ഗ്രാമപഞ്ചായത്തിലെ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ വണ്ടിപ്പെരിയാറിലെ ജനങ്ങള്‍ക്ക് വേണ്ട രീതിയില്‍ ലഭിക്കുന്നില്ല. നിലവില്‍ 23 വാര്‍ഡുകള്‍ ഉള്‍പ്പെട്ട പഞ്ചായത്തില്‍ ആകെ 3 അക്ഷയ സെന്ററുകളാണ് അനുവദിച്ചിരിക്കുന്നത്.
അക്ഷയ സെന്ററിന്റെ വിവിധ ഭാഗങ്ങളിലുള്ള സെന്ററുകള്‍ നിശ്ചയിച്ചതിന്റെ അപാകതമൂലംഉള്ഗ്രാമപ്രദേശമായ മ്ലാമല, വള്ളക്കടവ് എന്നിവിടങ്ങളിലെ സെന്ററുകള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കാരണത്താല്‍ വള്ളക്കടവ് സെന്റര്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുമില്ല. ഇവിടെയുള്ളവര്‍ വണ്ടിപ്പെരിയാര്‍ ടൗണിലെ സെന്ററിനെയാണ് ആശ്രയിക്കുന്നത്.
ദിവസേന നൂറ് കണക്കിന് ആളുകളാണ് ഇവിടെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നത്. ഇത് സര്‍ട്ടിഫിക്കറ്റുകള്‍ മറ്റും നല്‍കുന്നതിന് കാലതാമസമുണ്ടാക്കുന്നു. പഞ്ചായത്തിന് അനുവദിച്ച മൂന്ന് സെന്ററുകളും ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ അനുവദിച്ചാല്‍ ഈ ബുദ്ധിമുട്ടിന് പരിഹാരമാകുമെന്ന് നാട്ടുകാര്‍ പാറയുന്നു.
ഇവിടെയുള്ളവര്‍ക്ക് അത്യവശ്യമായി സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകുന്നതിന് പീരുമേട്, കുട്ടിക്കാനം, കുമളി എന്നിവിടങ്ങളിലെ
സെന്ററുകളെ ആശ്രയിക്കേണ്ടി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: