കട്ടപ്പന: ചിന്നക്കനാ ല്‍ ഗ്രാമപഞ്ചായത്തില്‍ വീണ്ടും കാട്ടാന ആക്രമണം. പഞ്ചായത്തിലെ ബി എല്‍ റാം മേഖലയിലാണ് കഴിഞ്ഞ ദിവസം കാട്ടാന ആക്രമണം ഉണ്ടായത്. രാത്രിയില്‍ എത്തിയ കാട്ടാനകൂട്ടങ്ങള്‍ രണ്ട് വീടുകള്‍ തകര്‍ത്തു ബി എല്‍ റാം സ്വദേശികളായ മണിചെട്ടിയാരുടെയും വിവേകാനന്ദന്റെയും വീടുകളാണ് തകര്‍ത്തത്. മണിചെട്ടിയാരുടെ
ട വീട് പൂര്‍ണ്ണമായും വിവേകാനന്ദന്റെ വീടിന്റെ മതിലും പുറത്ത് നിര്‍മ്മിച്ചിരുന്ന ഷെഡ്മാണ് തകര്‍ത്തത്. ഇരുവീട്ടിലെയും ആളുകള്‍ തമിഴ്നാട്ടില്‍ പോയിരുന്നതിനാല്‍ വന്‍അപകടമാണ് ഒഴിവായത്. മണിചെട്ടിയാരുടെ വീട് ഇടിച്ചു തകര്‍ത്ത ശേഷം വീടിനകത്ത് ഉണ്ടായിരുന്ന ഭഷ്യഉല്പ്പനങ്ങള് മുഴുവനും കാട്ടാന തിന്നു.
വീട്ട ്ഉപകരണങ്ങള് നശിപ്പിക്കുകയും ചെയ്യ്തു വീടിനകത്ത് സാമ്പാര്‍ പരിപ്പിനൊപ്പം സുക്ഷിച്ചിരുന്ന 7000 രൂപയും മുദ്രപ്പത്രങ്ങളും ആന തിന്നു. വിവേകാനന്ദന്റെ വീടിന്റെ മതില് തകര്ത് അകത്തുകയറിയ കാട്ടാനകൂട്ടം വീടിന്റെ മുന്പിലെ ഷെഡ് പൂര്‍ണമായും ഇടിച്ചു നിരത്തി. വീടിനുള്ളിലേക്ക് കടക്കാന്‍ ശ്രെമിച്ചെങ്കിലും പരാജയപ്പെട്ടു.
അരി, ഉപ്പ് തുടങ്ങിയ ഭഷ്യസാധനങ്ങള്‍ തേടിയാണ് കാട്ടാനകൂട്ടങ്ങള്‍ ജനവാസമേഖലയിലേക്ക് എത്തുന്നത് കാട്ടാന ആക്രമണം നിത്യസംഭവമായ ഇവിടെ ഇതിനു മുന്‍പ് ഏഴോളം വീടുകള്‍ ആന തകര്‍ത്തിട്ടുണ്ട്. കാട്ടാനകൂട്ടം ഈ പ്രദേശത്ത് തന്നെ തമ്പടിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ ഭിതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: