ചെന്നൈ: ആരോഗ്യ സ്ഥിരി മോശമായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോള ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഗുരുതരാവസ്ഥയില്‍. വൈകിട്ട് ജയലളിതക്ക് ഹൃദയാഘാതം ഉണ്ടായിയതായി റിപ്പോര്‍ട്ട്.
ഇതോടെ ജയളിതയെ വീണ്ടും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആരോഗ്യം വീണ്ടെടുക്കുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. പനിയും നിര്‍ജലീകരണവും മൂലം കഴിഞ്ഞ സെപ്റ്റംബര്‍ 22നാണു ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹൃദ്രോഗവിദഗ്ദ്ധര്‍ ഉള്‍പ്പടെയുള്ള ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ ജയലളിത. എന്നാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: