കുറവിലങ്ങാട്: കടുത്തുരുത്തി എംഎല്‍എ മോന്സ്ജോസഫിന്റെ എംഎല്‍എ ഫണ്ടില്‍നിന്നും അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് ടാറിംഗ് ആരംഭിച്ച നാടുകുന്ന്ഓലിക്കാട്ട് റോഡ് ടാറിങ് പൂര്‍ത്തിയാവും മുമ്പേതകര്ന്നു. ഉദ്യോഗസ്ഥരും റോഡ്പണി ഏറ്റെടുത്തകരാറുകാരനും നടത്തിയ അഴിമതിയും ക്രമക്കേടുംമൂലമാണ് ടാറിംഗ് നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ടാറിംഗ് തകരാന്‍ ഇടയാക്കിയതെന്നാരോപിച്ച് തദ്ദേശവാസികള്‍ ടാറിംങ്ജോലികള് തടഞ്ഞു.
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തംഗം സി.പി രാഗിണിയുടെ നേതൃത്വത്തില്‍ പണികള്തടഞ്ഞ് സംഭവത്തേക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ടു. റോഡില്രണ്ടുദിവസം മുമ്പ് നടത്തിയ ടാറീംഗ് തകര്‍ന്നതിനേത്തുടര്‍ന്ന് കുത്തിപ്പൊളിച്ച് വീണ്ടും ടാറിംഗ് നടത്തിയിട്ടും രക്ഷയില്ലാത്ത സ്ഥിതിയാണ്. നിര്‍മ്മാണജോലികള്‍ നടക്കുന്നഘട്ടത്തില്‍ സ്ഥലത്തെത്തി പ്രവര്‍ത്തിയുടെ മേല്‍നോട്ടം വഹിക്കേണ്ട എന്‍ജിനീയര്‍മാര്‍ ടാറിഗ് ജോലികളുടെ സമയത്ത് സ്ഥലത്തില്ലാരുന്നതായും നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ നാട്ടുകാര്‍ സംഘടിതരായെത്തിയതോടെ പൊതുമരാമത്ത് ഉദ്യോഗസ്ഥരും രംഗത്തെത്തിയിരുന്നു. 200 കുടംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഓലിക്കാട് പ്രദേശത്തേക്കുള്ള ഏക റോഡാണ് നിര്‍മ്മാണത്തിലെ അപകതമൂലം തകര്‍ന്നുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: