തലശ്ശേരി: സിപിഎമ്മുകാര്‍ തലശ്ശേരിയില്‍ അക്രമത്തിന് തയ്യാറെടുക്കുന്നതായി സൂചനയായി ഇന്നലെ പുലര്‍ച്ചെ രണ്ടരമണിയോടെ സിപിഎം സംഘം ബിജെപി പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ ബോംബെറിയുകയും സമീപത്തെ ബസ് ഷെല്‍ട്ടറും കൊടിമരങ്ങളും നശിപ്പിക്കുകയും ചെയ്തു. കൊളശ്ശേരിക്കടുത്ത ബിജെപി സ്ഥാപിച്ച അമ്പാടി ബസ് ഷെല്‍ട്ടറും സമീപമുണ്ടായിരുന്ന കൊടിമരവുമാണ് നശിപ്പിച്ചത്. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകനായ കുഴിയില്‍ വീട്ടില്‍ ശരത്തിന്റെ വീടിന് മുന്നില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. കൂടാതെ ഗുഡ്സ് ഷെഡ്ഡ് റോഡിലുള്ള ബിജെപിയുടെ കൊടിമരങ്ങളും തകര്‍ത്തിട്ടുണ്ട്. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള സിപിഎമ്മിലെ ചില ക്രിമിനലുകളാണ് സംഭവത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. സംഭവസ്ഥലം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി.രത്നാകരന്, മണ്ഡലം പ്രസിഡണ്ട് എം.പി.സുമേഷ്, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.വി.മോഹനന് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. സിപിഎം അക്രമം നടത്തിയ സ്ഥലത്ത് സമാധാനഭംഗം ഉണ്ടാകാതിരിക്കാന്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: