കോഴിക്കോട്: വിഘടിച്ച് നിന്ന് മുജാഹിദ് വിഭാഗങ്ങള്‍ ഒന്നിക്കുന്നു.ഇന്ന് നടക്കുന്ന ഇരു വിഭാഗങ്ങളുടെയും സംയുക്ത പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം ഐക്യപ്രസ്താവന പുറപ്പെടുവിക്കും. 2002 ലാണ് കേരളാ നദ്വത്തുല് മുജാഹിദ്ദീന്‍ പിളര്‍ന്നത്. ആദര്‍ശപരവും സംഘടനാപരവുമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരിലാണ് പിളര്‍പ്പെന്നായിരുന്നു ഇരുവിഭാഗങ്ങളും അന്ന് പറഞ്ഞിരുന്നത്.
കേരളാ ജംഇയ്യത്തുല്‍ ഉലമയെന്ന പണ്ഡിതസഭയുടെ നേതൃത്വത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ത്തെന്നും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചുവെന്നുമാണ് കെഎന്‍എം ഔദ്യോഗിക വിഭാഗവും ഹുസൈന് മടവൂര്‍ വിഭാഗവും അവകാശപ്പെടുന്നത്.
മുസ്ലിം സമൂഹത്തിലെ നവോത്ഥാന പ്രസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച മുജാഹിദ് പ്രസ്ഥാനം പിന്നീട് സാമ്പത്തിക – അധികാര തര്‍ക്കത്തിന്റെ പേരില്‍ വഴിപിരിയുകയായിരുന്നു. ജിന്ന് മുതലായ ശക്തികളെ ഒരു വിഭാഗം ആരാധിച്ചതും ഭിന്നതയ്ക്ക് കാരണമായി. സാമൂഹിക സേവന പ്രവര്ത്തനങ്ങള്നടത്തുന്നുവെന്നതായിരുന്നു മറ്റൊരു പ്രധാന ആരോപണം. ഈ തര്‍ക്കങ്ങളുടെ പേരിലാണ് മുജാഹിദ് പ്രസ്ഥാനം നെടുകെ പിളര്‍ന്നത്. ഔദ്യോഗിക വിഭാഗം, ഹുസൈന് മടവൂര്‍ വിഭാഗം എന്നീ രണ്ടു ഗ്രൂപ്പുകളായി പ്രവര്‍ത്തിച്ച മുജാഹിദ് പ്രസ്ഥാനങ്ങള്‍ തമ്മില്‍ കടുത്ത വാക്പോരും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: