പത്തനംതിട്ട: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎ നിര്‍ണ്ണായക വിജയം നേടുമെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി. കേരളാ കോണ്‍ഗ്രസ് സംസ്ഥാന നേതൃ ക്യാമ്പിന്റെ സമാപന സമ്മേളനം ചരല്‍കുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങള്‍ ഇടതു വലതു മുന്നണികളുടെ ഭരണം മടുത്തു കഴിഞ്ഞു. പകരമായി അവര്‍ എന്‍ഡിഎയെ തെരഞ്ഞെടുക്കും. ഇതിന്റെ പ്രതിഫലനമായി വരുന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ലഭിക്കുന്ന വോട്ടിംങ് ശതമാനം വര്‍ദ്ധിക്കും.
തീവ്രവാദ സംഘങ്ങളില്‍ അംഗങ്ങളായ കേരളത്തില്‍ നിന്നുള്ള യുവാക്കള്‍ അതിര്‍ത്തിയില്‍ പട്ടാളത്തിന്റെ പിടിയിലായ സംഭവം ഗൗരവമായി കാണുന്നു. മതേതര സംസ്ഥാനം എന്ന് പറയുന്ന കേരളത്തില്‍ നിന്നും യുവാക്കള്‍ ഐഎസ്ഭീകര സംഘടനയില്‍ ചേരുന്നതിന്റെ കാരണം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റേയും എല്‍ഡിഎഫിന്റേയും സാമ്പത്തിക നയങ്ങളടക്കമുള്ളവ ഒന്നാണെന്നും ഇതിന് പകരമായി കേരളത്തില്‍ ജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ എന്‍ഡിഎ മാത്രമേയുള്ളൂ എന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു.
സംസ്ഥാനത്ത് ഉണ്ടായ രാഷ്ട്രീയ ധ്രൂവീകരണത്തില്‍ കള്ളപ്പണമുന്നണിയും, കള്ളപ്പണ വിരുദ്ധ മുന്നണിയും രൂപംകൊണ്ടതായി ബിജെപി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.സി.തോമസ്, മുന്‍ചീഫ്സെക്രട്ടറി ഡോ.ഡി. ബാബുപോള്‍, ബിജെപി വക്താവ് വി.വി.രാജേഷ്, കേരളാ കോണ്‍ഗ്രസ് ഭാരവാഹികളായ അഹമ്മദ് തോട്ടത്തില്‍, ജോസ് മാവേലി, മാത്യു കുരുവിള, ബാബു അങ്കമാലി, രാജന് കണ്ണാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: