തിരുവനന്തപുരം: നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ട താനോ മുഖ്യമന്ത്രി പിണറായി വിജയനോ അറിഞ്ഞില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചാണ് തനിക്കോ മുഖ്യമന്ത്രിക്കോ മുന്‍കൂട്ടി വിവരമുണ്ടായിരുന്നില്ലെന്ന് ഡിജിപി സ്വകാര്യചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവം ആസൂത്രിതമായിരുന്നില്ല. നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള വനമേഖലകളില്‍ പോലീസും തണ്ടര്‍ബോള്‍ട്ടും പട്രോളിംഗ് നടത്തുന്നുണ്ട്. ഇതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തിരച്ചില്‍ നടക്കുമ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് തനിക്ക് നേരത്തെ അറിയാന്‍ സാധിക്കില്ലെന്നും ഡിജിപി ചൂണ്ടിക്കാട്ടി.
ഏറ്റുമുട്ടല്‍ വ്യാജമാണെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ഉള്‍പ്പെടെ ഏതന്വേഷണവും സ്വാഗതം ചെയ്യുന്നു. ഒരന്വേഷണവും വേണ്ടെന്നു പറയാന്‍ തനിക്കാകില്ലെന്നും ബെഹ്റ അഭിമുഖത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: