ജയ്പൂര്‍: ജയ്പൂരില്‍ രോഗിയുടെ വയറ്റില്‍ നടത്തിയ ശസ്ത്രക്രിയയില്‍ 11,816 പിത്താശയ കല്ലുകള്‍ ഡോക്ടര്‍മാര്‍ പുറത്തെടുത്തു. മധുര ബകല്പ്പൂരുകാരനായ 46 വയസുകാരന് ബിസിനസുകാരനെ ഓപ്പറേഷന് വിധേയമാക്കിയാണ് ഇത്രയധികം കല്ലുകള്‍ പുറത്തെടുത്തത്.
സാവി മാന്‍സിംഗ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്. ആദ്യമായാണ് എസ്എംഎസ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ നിന്ന് ഇത്രയും കല്ലുകള്‍ പുറത്തെടുക്കുന്നത്. സിടി സ്കാനില്‍ പോലും ഇത്രയും കല്ലൂകള്‍ ഉള്ളതായി നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞില്ല.
പല കാരണങ്ങള്‍ കൊണ്ടായിരുന്നു നവംബര്‍ 17 ന് രോഗിയെ എസ്എംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പ്രമേഹം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ ഏഴ് ദിവസത്തേക്ക് ശസ്ത്രക്രിയ നടത്താന്‍ സാധിച്ചില്ല. നവംബര്‍ 23 നാണ് ഇയാളെ ഓപ്പറേഷന് വിധേയമാക്കിയത്. കല്ലുകള്‍ നിറഞ്ഞതിനെ തുടര്‍ന്ന് രണ്ടു മടങ്ങ് വലിപ്പം ഉണ്ടായിരുന്നു ഇയാളുടെ പിത്താശയത്തിന്. ലാപ്രോസ്കോപിക് സര്‍ജറി പൂര്‍ത്തിയാക്കാന്‍ ഒരു മണിക്കൂര്‍ വേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: