പാലാ: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ദരിച്ച് കയറാന്‍ പാടില്ലെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി അഭിപ്രായപ്പെട്ടു. ഇത്തരം കാര്യങ്ങള്‍ അതാത് ക്ഷേത്രങ്ങളിലെ ആചാര്യന്മാര് നിശ്ചയിക്കും. ഈ വിവാദത്തിന് പിന്നില്‍ ഭഗവാന്മാരെ കോടതി കയറ്റണമെന്ന് നിര്‍ബന്ധബുദ്ധിയുള്ള ചിലരുണ്ടെന്നും അവര്‍ പറഞ്ഞു.
പാലാ ആനക്കുളങ്ങര ദേവി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി.
തമ്പുരാട്ടിയേയും യഞ്ജാചാര്യന്‍ വിശുദ്ധാനന്ദ സ്വാമികള്‍, വാമദേവാനന്ദജി മഹാരാജ എന്നിവരേയും പൂര്‍ണ്ണകുംഭം നല്കി ക്ഷേത്രം മേല്‍ശാന്തിയും ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു.
ശ്രീരാമകൃഷ്ണ മഠം മഠാധിപതി വാമദേവാനന്ദജി മഹാരാജ് അദ്ധ്യക്ഷത വഹിച്ചു. യോഗക്ഷേമസഭ മുന്‍ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി, എന്‍എസ്എസ് മീനച്ചില്‍ താലൂക്ക് യൂണിയന് പ്രസിഡന്റ് സി. പി. ചന്ദ്രന് നായര്‍, മീനച്ചില്‍ നദീതട ഹിന്ദു മഹാസംഗമം പ്രസിഡന്റ് ഡോ. എന്‍. കെ. മഹാദേവന്, വിശ്വകര്‍മ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി. ആര്. ദേവദാസ്, അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍. കെ. ശശികുമാര്‍, യജ്ഞാചാര്യന്‍ വിശുദ്ധാനന്ദ സ്വാമികള്‍, സപ്താഹ കമ്മറ്റി പ്രസിഡന്റ് ബാബു മുണ്ടമറ്റം, ജനറല്‍ കണ്‍വീനര്‍ റ്റി. ആര്. നരേന്ദ്രന്, ഓള് കേരളാ ബ്രാഹ്മണസഭ കോട്ടയം ഉപസഭാ സെക്രട്ടറി രാമനാഥയ്യര് എന്നിവര്‍ സംസാരിച്ചു.
ഡിസംബര്‍ 11ന് സപ്താഹയജ്ഞം സമാപിക്കും. അന്നേദിവസം ഭരണിവിളക്കും ദീപക്കാഴ്ചയും പിറ്റേന്ന് തൃക്കാര്‍ത്തിക മഹോത്സവവും വൈകിട്ട് നാമാര്‍ച്ചനയും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: