കറുകച്ചാല്‍: സുരക്ഷയില്ലാതെ ടിപ്പറുകളില്‍ കയറ്റിക്കൊണ്ടുപോകുന്ന കരിങ്കല്ലും മണ്ണും റോഡിലേക്കു വീഴുന്നത് പതിവാകുന്നു. ഏറ്റവും കൂടുതല്‍ അപകടം നടക്കുന്നത് വളവുകളിലാണ് കഴിഞ്ഞ ദിവസം കറുകച്ചാല്‍-മണിമല റോഡില്‍ അമിതവേഗത്തില്പ്പോയ ടിപ്പറില്‍നിന്ന് വാകമൂട് ഭാഗത്ത് കരിങ്കല്ല് തെറിച്ചു റോഡിലേക്ക് വീണ് വഴിയാത്രക്കാരായ വിദ്യാര്‍ത്ഥികള്‍ കഷ്ടിച്ചു രക്ഷപ്പെട്ടു. കരിങ്കല്ലുകല്‍ വീഴുന്നതറിഞ്ഞിട്ടും ടിപ്പര്‍ നിറുത്താതെ പോകുകയായിരുന്നു. ഇതു കണ്ട് നാട്ടുകാര്‍ എത്തിയെങ്കിലും ടിപ്പറിനെ പിടികൂടാന്‍ കഴിഞ്ഞില്ല.
തൊട്ടുപിന്നാലെ വന്ന മറ്റൊരു ടിപ്പര്‍ ലോറി പിടികൂടി നിലത്തുവീണ കല്ലുകള്‍ കയറ്റിപോയി. നാട്ടുകാര്‍ താക്കീതും നല്കി. കൂത്രപ്പള്ളി, മാന്തുരുത്തി, കറുകച്ചാല്‍ കവല, മണിമല റോഡ് എന്നിവിടങ്ഹളില് കല്ലും മണ്ണും റോഡില്‍ പതിക്കുന്നത് നിത്യസംഭവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: