മാള: മാള കൊടവത്തുകുന്നില് ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കൊടവത്തുകുന്നില് വാടകക്ക് താമസിക്കുന്ന കുറിച്ചില്ലത്ത് ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്. ഭാര്യ സിനിത(45)യെ ഇയാള്‍ മദ്യലഹരിയില്‍ മകന്റെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അമിതമായി മദ്യപിക്കുന്ന ബാബു ഭാര്യയുമായി വീട്ടില്‍ വഴക്ക് പതിവാണെന്ന് നാട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് ജോലിക്കൊന്നും പോകാത്ത ബാബുവിന്റെ കുടുംബം കഴിഞ്ഞിരുന്നത് സുനിത കൂലിപ്പണിക്ക് പോയി കിട്ടിയിരുന്ന വരുമാനം കൊണ്ടാണ്.
ബാബുവിന് സുനിതയെ സംശയമായിരുന്നതിനാല് ദേഹോപദ്രവം ഏല്‍പ്പിക്കുന്നതും പതിവായിരുന്നു. ഇവരുടെ മകന് പ്രവീണ്‍ കളിക്കാന്‍ പുറത്തുപോയ സമയത്തായിരുന്നു കൊലപതാകം നടന്നത്. വീട്ടില്‍ തിരിച്ചെത്തിയ കുട്ടി അമ്മ രക്തത്തില്‍ കുളിച്ചുകിടക്കുന്നത് കണ്ട് നിലവിളിച്ചപ്പോള്‍ ഓടിക്കൂടിയ നാട്ടുകരാണ് സുനിതയെ മാളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കോടതി റിമാന്റ് ചെയ്യുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയതിനുശേഷമായിരിക്കും കൂടുതല്‍ തെളിവെടുപ്പ് നടത്തുകയെന്നും പോലീസ് പറഞ്ഞു. സുനിത-ബാബു ദമ്പതികള്‍ക്ക് പ്രവീണ എന്ന മകളുണ്ട്. ഇയാളുടെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ കേസുകളുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: