കൊച്ചി: സ്വാമി വിവേകാനന്ദന്റെ ശിഷ്യ സിസ്റ്റര്‍ നിവേദിതയുടെ സാമൂഹ്യ ജീവിതത്തിലെ സുപ്രധാന ഏടുകള്‍ വേണ്ടവിധം വിലയിരുത്തപ്പെട്ടിട്ടില്ലെന്ന് ബംഗാളി പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ രന്തിദേവ് സെന്‍ ഗുപ്ത. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സിസ്റ്റര്‍ നിവേദിതയുടെ 150 ാം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്കാരെക്കാള്‍ ഇന്ത്യയെ സ്നേഹിച്ച് സേവിച്ച മഹതിയാണ് വടക്കന്‍ അയര്‍ലണ്ടില്‍ ജനിച്ച സിസ്റ്റര്‍ നിവേദിതയെന്ന മാര്‍ഗരറ്റ് എലിസബത്ത് നോബിള്‍. സ്വാമി വിവേകാനന്ദന്റെ പ്രചോദനത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വലിയ പങ്ക് അവര്‍ വഹിച്ചു. എന്നാല്‍ ചരിത്രകാരന്മാര് അര്‍ഹമായ പരിഗണന അവര്‍ക്ക് നല്‍കിയില്ല. പ്രവര്‍ത്തനത്തിലെ രഹസ്യസ്വഭാവം കൊണ്ടാകാം ചിലപ്പോള്‍ സിസ്റ്റര്‍ നിവേദിത ചരിത്രത്തില്‍ തമസ്കരിക്കപ്പെട്ടതെന്നും അവരുടെ ജീവചരിത്രകാരന്‍ കൂടിയായ രന്തിദേവ് സെന്‍ ഗുപ്ത അഭിപ്രായപ്പെട്ടു.
ഡോ.എം ലക്ഷ്മി കുമാരി അധ്യക്ഷത വഹിച്ചു. ശ്രീരാമകൃഷ്ണ മഠം പ്രസിഡന്റ് സ്വാമി ഭദ്രേശാനന്ദ, ശാരദ മഠം പ്രസിഡന്റ് സ്വാമിനി സുമേധപ്രാണ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമി നന്ദാത്മജാനന്ദ വാണിചിത്ര പൂജ നിര്‍വഹിച്ചു. എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ, ഡോ.ലക്ഷ്മി ശങ്കര്‍, മീനവിശ്വനാഥ്, ഡോ. വിനയ രാമമൂര്‍ത്തി, ഡോ.ജേ്യാത്സന ജി നായര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഡോ.പ്രിയങ്ക രാഘവന്റെ ഭരതനാട്യം അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: