ഇടുക്കി: ഇ.എം. ആഗസ്തിയുടെ കമ്പനിയുടെ കള്ളപ്പണം കടത്തിയ വാഹനവും ഏലയ്ക്കയും വിട്ട് നല്കാന് അധികാരമില്ലെന്ന് ദേവികുളം ആര്‍ഡിഒ വ്യക്തമാക്കിയത് സുഗന്ധഗിരി കമ്പനിക്ക് തിരിച്ചടിയായി. രണ്ടാഴ്ച മുമ്പാണ് കമ്പംമെട്ട് ചെക്ക് പോസ്റ്റ് വഴി ബോഡിനായ്ക്കന്നൂരില്‍ നിന്നും പിക്ക് അപ്പ് ജീപ്പില്‍ ഏലയ്ക്കാ ചാക്കുകള്‍ക്കിടയില്‍ കടത്തിക്കൊണ്ടുവന്ന 28 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തത്.
പണം നെടുങ്കണ്ടം ട്രഷറിയില്‍ അടച്ചതിന് ശേഷം വാഹനവും ഏലയ്ക്കയും കമ്പംമെട്ട് പോലീസ് ദേവികുളം ആര്‍ഡിഒ കോടതിയ്ക്ക് കൈമാറുകയായിരുന്നു. വാഹനവും ഏലയ്ക്കയും വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് സുഗന്ധഗിരി കമ്പനിയുടെ മാനേജ്മെന്റ് ദേവികുളം ആര്‍ഡിഒയ്ക്ക് കത്ത് നല്‍കിയിരുന്നു. പോലീസ് റിപ്പോര്‍ട്ടും കമ്പനി അധികാരികള്‍ നല്കിയ കത്തും പരിശോധിച്ച ആര്‍ഡിഒ വാഹനം വിട്ട് നല്കാന് തനിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കി.
മാത്രവുമല്ല കേസ് നെടുങ്കണ്ടം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ ഏല്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു. ഉടന്‍ തന്നെ കമ്പംമെട്ട് പോലീസ് വാഹനവും ഏലയ്ക്കയും നെടുങ്കണ്ടം കോടതിയില്‍ ഹാജാക്കി. കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഇവ തിരികെ സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: