കൈവെച്ച മേഖലയിലൊക്കെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു അന്തരിച്ച ജയലളിത. അഭിനേത്രി, രാഷ്ട്രീയ നേതാവ് എന്നൊക്കെ അറിയപ്പെട്ടിരുന്ന ജയലളിത നല്ല ഗായികയായിരുന്നു.
അധികമാരും ശ്രദ്ധിക്കാത്ത കാര്യം. ശാസ്ത്രീയ സംഗീതവും ഭരതനാട്യം, കഥക്, മോഹിനിയാട്ടം, മണിപ്പൂരി എന്നീ നൃത്തങ്ങളും പിയാനോ( പാശ്ചാത്യ സംഗീതം)യും പഠിച്ചു. ചില ചിത്രങ്ങളില്‍ പാടുകയും ചെയ്തു. മനോഹമായ ശബ്ദത്തിന് ഉടമയായിരുന്നു.
സംഗീത രംഗത്തും താരമായിരുന്നു ജയ. മികച്ച പിന്നണി ഗായിക എന്ന നിലയിലും ജയ പേരെടുത്തു. സാക്ഷാല്‍ എംജിആറിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു ജയ പിന്നണി ഗായികയുടെ മേലങ്കി അണിഞ്ഞത്. അവിടെയും ഏവരേയും അത്ഭുതപ്പെടുത്തിക്കളഞ്ഞു ജയലളിത.
1969 ല്‍ അടിമൈപ്പെണ് എന്ന സിനിമയില്‍ അമ്മ എന്ട്രാല് അന്പ് എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജയ പിന്നണി ഗാന രംഗത്തേക്ക് വന്നത്. പിന്നീട് പതിനൊന്നോളം സിനിമകളില്‍ ജയലളിത പാടി. എസ്പി ബാലസുബ്രഹ്മണ്യത്തിനും പി സുശീലയ്ക്കും ഒപ്പം പാടിയ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായി. മൂന്ന് ആല്‍ബങ്ങളില്‍ ഭക്തിഗാനങ്ങളും ജയ പാടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: