- 1948 മൈസൂരില്‍ ജനനം.
- 1950 അച്ഛന്റെ മരണത്തെ തുടര്‍ന്ന് ബെംഗളൂരുവിലേക്ക.്
- 1958 മൈസൂറില്‍ താമസം, ബിഷപ്പ് കോട്ടണ്‍ ഹില്‍ സ്കൂളില്‍
വിദ്യാഭ്യാസം. ചെന്നൈയിലെ സേക്രട്ട് ഹാര്‍ട്ട് മെട്രിക്കുലേഷന്‍ (ചര്‍ച്ച് പാര്‍ക്ക് പ്രസന്റേഷന് കോണ്‍വന്റ്) സ്കൂളില്‍ വിദ്യാഭ്യാസം. സ്വര്‍ണ മെഡലോടെ സംസ്ഥാനത്ത് ഒന്നാം റാങ്ക്.
- 1960 മൈലാപ്പൂരിലെ രസികരഞ്ജിനി സഭയില്‍ അരങ്ങേറ്റം.
- 1962 ഹിന്ദി ചിത്രം മന്മൗജിയില് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുളള നൃത്ത രംഗത്തിലൂടെ കൃഷ്ണനായി ബോളിവുഡില്‍.
- 1964 തമിഴ് നാടക രംഗത്തേക്ക്. അഭിഭാഷകയാകാന്‍ മോഹിച്ച ജയയുടെ പഠനത്തിനും തിരശീല വീണു.
- 1965 വെണ്ണീറ ആദായ് എന്ന സി.വി. ശ്രീധര്‍ ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര രംഗത്തേക്ക് നായികയായി അരങ്ങേറ്റം.
- 1968 ധര്‍മേന്ദ്രയുടെ നായികയായി ഇസാത് എന്ന സിനിമയിലൂടെ ഹിന്ദി ചലച്ചിത്രരംഗത്തും.
- 1965 മുതല്‍ 1973 വരെ എം.ജി. രാമചന്ദ്രനുമൊത്ത് അഭിനയിച്ച 28 ചിത്രങ്ങള്‍ ബോക്സോഫീസ് ഹിറ്റ്.
- 1966 മുതല്‍ ദേവര്‍ ഫിലിംസിന്റെ ചിത്രങ്ങളില്‍ സ്ഥിരം നായികയായി കരാര്‍.
- 1967 പോയ്സ് ഗാര്‍ഡനില്‍ വേദനിലയം എന്ന ബംഗ്ലാവ് വാങ്ങി.
- 1972, 73 ഫിലിം ഫെയര്‍ പുരസ്കാരങ്ങള്‍.
- 1973 തെലുങ്ക് ഫിലിം ഫെയര്‍ അവാര്‍ഡ്.
- 1980 അവസാന തമിഴ് ചിത്രം നദിയെത്തേടി വന്ന കടല്‍.
- 1980 അവസാന ചിത്രം തെലുങ്കില്‍ ഇറങ്ങിയ നായകുഡു, വിനായക്കൊടു.
- 1982 രാഷ്ട്രീയത്തിലേക്ക്, എഐഎഡിഎംകെ അംഗമായി.
- 1983 പാര്‍ട്ടിയുടെ പ്രചാരണ വിഭാഗം സെക്രട്ടറി. അതേവര്‍ഷം തിരുച്ചെന്തൂര്‍ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് തെരഞ്ഞെടുപ്പ് രംഗത്തേക്ക്.
- 1984 രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു.
- 1984 പക്ഷാഘാതം തളര്‍ത്തിയതോടെ എംജിആറില്‍ നിന്ന് മുഖ്യമന്ത്രി പദമേറ്റെടുക്കാന്‍ ശ്രമം നടത്തിയതായി ആരോപണം.
- 1984 പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ശക്തമായ നേതൃത്വം നല്കി കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് അധികാരത്തിലെത്തി.
- 1988 എംജിആറിന്റെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ പിളര്‍പ്പ്. രാജീവ് ഗാന്ധി സര്‍ക്കാരിനെ പിരിച്ച് വിട്ടു.
- 1989 എംജിആറിന്റെ പിന്‍ഗാമിയായി ബോഡിനായ്ക്കനൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് ജയം. 27 സീറ്റുകളുമായി തമിഴ്നാട്ടിലെ ആദ്യവനിതാ പ്രതിപക്ഷ നേതൃപദവിയിലേക്ക്.
- 1989 പാര്‍ട്ടിയിലെ ഇരു വിഭാഗവും ലയിച്ചു. ജയലളിതയുടെ നേതൃത്വത്തിന് ഐക്യകണ്ഠമായ അംഗീകാരം. പാര്‍ട്ടിയുടെ രണ്ടില ചിഹ്നവും അംഗീകരിക്കപ്പെട്ടു.
- 1989 ഭരണപ്രതിപക്ഷാംഗങ്ങള്‍ നിയമസഭയ്ക്കകത്ത് ഏറ്റുമുട്ടി, ജയലളിത മൃഗീയമായി അക്രമിക്കപ്പെട്ടു.
- 1989 പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ച എഐഎഡിഎംകെയ്ക്ക് മികച്ച വിജയം.
- 1991 ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി. ലോക്സഭാ സീറ്റുകള്‍ മുഴുവനും തൂത്തുവാരി.
- 1996 ദയനീയ തോല്‍വി. ജയയ്ക്കും സഹപ്രവര്‍ത്തകരായ മന്ത്രിമാര്‍ക്കുമെതിരെ കടുത്ത അഴിമതി ആരോപണങ്ങള്‍.
- 1996 30 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി. ജാമ്യഹര്‍ജിയും തളളി.
- 2000 വിചാരണക്കോടതി കുറ്റവിമുക്തയാക്കി. ഉത്തരവിന് ഹൈക്കോടതിയുടെ വിലക്ക്.
- 2000 പ്ലസന്റ്സ്റ്റേ ഹോട്ടല്‍ കേസില്‍ വിചാരണക്കോടതി ഒരു വര്‍ഷം
തടവിന് ശിക്ഷിച്ചു.
- 2001 വീണ്ടും മുഖ്യമന്ത്രി. താന്‍സി ഇടപാടില്‍ കുറ്റവാളിയായതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായില്ല. സുപ്രീംകോടതി അഞ്ച് കൊല്ലം തടവിനും ശിക്ഷിച്ചിരുന്നു. കേസ് തീരാത്തതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായില്ല.
- 2001 അധികാരത്തില്‍ തുടരാനാകില്ലെന്ന് സുപ്രീംകോടതി. അധികാരമൊഴിഞ്ഞു. പനീര്‍ശെല്‍വം മുഖ്യമന്ത്രി.
- 2001 താന്‍സി, പ്ലസന്റ് ഹോട്ടല്‍ കേസുകളില്‍ കുറ്റവിമുക്ത.
- 2003 ഒരിക്കല്‍ കൂടി മുഖ്യമന്ത്രി.
- 2011 മൂന്നാം വട്ടം മുഖ്യമന്ത്രി പദത്തില്‍.
- 2014 അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയ്ക്ക് 100 കോടി രൂപ പിഴയും നാല് വര്‍ഷം ജയില്‍ വാസവും ബെംഗളൂരു പ്രത്യേക കോടതി വിധിച്ചു. മുഖ്യമന്ത്രി പദത്തില്‍ നിന്ന് അയോഗ്യയാക്കപ്പെട്ടു.
- 2014 പനീര്‍ശെല്‍വം വീണ്ടും മുഖ്യമന്ത്രി.
- 2014 സുപ്രീംകോടതി രണ്ട് മാസത്തെ ജാമ്യം അനുവദിച്ചു. ശിക്ഷയും റദ്ദാക്കി.
- 2015 ജയലളിതക്കും തോഴി ശശികലയ്ക്കും മറ്റുളളവര്ക്കുമെതിരെയുളള കേസുകള്‍ കോടതി തളളി.
- 2016 വീണ്ടും മുഖ്യമന്ത്രിയായി. ആര്.കെ നഗര്‍ നിയമസഭാ മണ്ഡലത്തിലാണ് ജനവിധി തേടിയത്. 39,545 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: