മൂവാറ്റുപുഴ: സഹകരണബാങ്കില്‍ പരിശോധനയ്ക്കെത്തിയ ആദായനികുതി ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിക്കുകയും പരിശോധന തടയുകയും ചെയ്തു. മൂവാറ്റുപുഴ സൗത്ത്മാറാടി സര്‍വ്വീസ് സഹകരണബാങ്കിലാണ് ആദായനികുതി വകുപ്പ് ഇന്‍സ്പെക്ടര്‍മാരായ കെ.കെ.ദിനേശ്, അനില്‍കുമാര്‍, രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ഇന്നലെ രാവിലെ 11 മണിയോടെ പരിശോധനയ്ക്കെത്തിയത്. ബാങ്ക് അധികൃതരുടെ സമ്മതത്തോടെ ക്യാബിനിലിരുന്ന സംഘം രേഖകള്‍ പരിശോധന തുടങ്ങുന്നതിനിടയില്‍ വൈദ്യുതി ബന്ധം നിലച്ചു. ഇതിനിടയിലാണ് പുറമെനിന്നെത്തിയ സിപിഎം പ്രവര്‍ത്തകരില്‍ ചിലര്‍ പ്ലെയര്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണത്തിനൊരുങ്ങിയത്.
അസഭ്യം പറയുകയും പരിശോധിക്കാന്‍ സാധിക്കില്ലെന്ന് ഭീഷണി ഉയര്‍ത്തിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനെതുടര്‍ന്ന് ബാങ്കിലെ മറ്റ് ജീവനക്കാര്‍ ഇടപെടുകയും മൂവാറ്റുപുഴ പോലീസിനെ അറിയിക്കുകയും ചെയ്തതോടെ എസ്ഐ കെ.ടി. വര്‍ക്കിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. ഇതിനിടെ ആക്രമണത്തിനൊരുങ്ങിയ സംഘം മുങ്ങുകയും ചെയ്തു. പോലീസിന്റെ സാന്നിദ്ധ്യത്തില്‍ വൈകിട്ട് ആറ് വരെ നീണ്ട പരിശോധനയും നടന്നു.
പരിശോധനയ്ക്ക് തടസ്സം നേരിട്ടതിനെ സംബന്ധിച്ച് മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണബാങ്കിലാണ് പരിശോധന നടന്നത്. സിപിഎമ്മിന് സ്വാധീനമുള്ള മേഖലയാണ് ഈ പ്രദേശം. ബാങ്ക് അധികൃതരുടേയും ഭരണസമിതിയുടേയും അറിവോടെതന്നെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നീക്കമെന്നാണ് സൂചന. ബാങ്കിലെ പരിശോധന നടക്കുന്നതോടെ അനധികൃത ഇടപാടുകള്‍ കണ്ട്പിടിക്കുമോയെന്ന സൂചനയിലാണ് ഇത് തടസ്സപ്പെടുത്താന്‍ നീക്കം നടത്തിയതെന്നാണ് വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: