ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണ സംഖ്യ 92 ആയി ഉയര്‍ന്നു. റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങളും തകര്‍ന്നു. കടലിന് അടിയിലാണ് കെട്ടിടത്തിന്റെ പ്രഭവ കേന്ദ്രം.
പ്രാദേശിക സമയം രാവിലെ അഞ്ച് മണിക്കാണ് സുമാത്ര ദ്വീപില്‍ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിനു പിന്നാലെ അരമണിക്കൂറിനുള്ളില്‍ നിരവധി തവണ തുടര്‍ചലനങ്ങളുണ്ടായി. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ഭൂകമ്പ സാധ്യത ഏറ്റവും കൂടുതലുള്ള ഇന്തോനേഷ്യയില്‍ ഇക്കൊല്ലം പല തവണ ഭൂചലനം ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: