പാരിസ്: പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കാന്‍ പ്രധാനമന്ത്രി മാനുവല്‍ വാല്‍സ് രാജിവച്ച ഒഴിവില്‍ നിലവിലുള്ള ആഭ്യന്തരമന്ത്രി ബെര്‍ണാഡ് കാസിനോവ് പ്രധാനമന്ത്രിയാകും. 230 പേര് കൊല്ലപ്പെട്ട ഭീകരാക്രമണങ്ങള്‍ നേരിട്ട ആഭ്യന്തരമന്ത്രിയെന്ന നിലയിലാണു കാസിനോവിനു നറുക്കുവീണത്.
രണ്ടാമതൊരു തവണ മല്‍സരിക്കാനില്ലെന്നു സോഷ്യലിസ്റ്റായ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്ദ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണു മാനുവല്‍ വാല്‍സ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
അടുത്തവര്‍ഷം ഏപ്രിലില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഒലോന്ദിന്റെ ഇടതുചേരിക്ക് ഒരു സാധ്യതയും നിരീക്ഷകര്‍ കല്പിക്കുന്നില്ല. വലതുപക്ഷ യാഥാസ്ഥിതിക ചേരിയുടെ സ്ഥാനാര്‍ഥിയായ മുന്‍ പ്രധാനമന്ത്രി ഫ്രാങ്കോയിസ് ഫില്ലോനും തീവ്ര വലതുപക്ഷ കക്ഷിയായ നാഷനല്‍ ഫ്രണ്ടിന്റെ സ്ഥാപകന്‍ ഴാങ് മാരീ ലെ പെനിന്റെ നാല്പത്തഞ്ചുകാരിയായ മകള്‍ മരീന്‍ ലീ പെനും തമ്മിലാകും പ്രധാന മല്‍സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: