തൊടുപുഴ: നുണപ്രചാരണവും അക്രമവുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖമുദ്രയെന്ന് ആര് പ്രാന്തീയ സഹകാര്യവാഹ് എം. രാധാകൃഷ്ണന്. തൊടുപുഴയില്‍ നടന്ന മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതിയുടെ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചിന്തിക്കാന്‍ പോലും കഴിയാത്ത നുണകള്‍ ആരേയും പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവുണ്ട്. പാവപ്പെട്ടവരുടെ പേര് പറഞ്ഞ് വര്‍ഷങ്ങളായി ജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ച് വരുന്നത്. ജനാധിപത്യ അവകാശങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരിക്കലും അനുകൂലമായിരുന്നില്ല. പൈതൃകമായി സിദ്ധിച്ച കള്ളത്തരവും അക്രമവുമാണ് എക്കാലവും ഇടതുപക്ഷത്തെ നിലനിര്‍ത്തിയത്.
ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അഡ്വ. എസ് പ്രവീണ്‍ അദ്ധ്യക്ഷത വഹിച്ചു. തപസ്യ സംസ്ഥാന ജന.സെക്രട്ടറി സി. രജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് തോമസ് മാത്യു, ബിഎംഎസ് ജില്ലാ സെക്രട്ടറി സിബി വര്‍ഗീസ്, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ സമിതി സംസ്ഥാന സമിതി അംഗം കരിങ്കുന്നം രാമചന്ദ്രന്, നേതാക്കളായ എം. എന്‍ ജയചന്ദ്രന്, ആര്. അജി, കെ ഗോപാലകൃഷ്ണന്, രേണുക രാജശേഖരന്, ബിന്ദു പത്മകുമാര്‍, അരുണിമ ധനേഷ്, ജിഷ ബിനു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: